പത്തനംതിട്ട: കാമുകിയുടെ ദളിത് പെണ്‍മക്കളില്‍ ഒരാളെ മൂന്നു വർഷമായി പീഡനത്തിന് ഇരയാക്കുകയും മറ്റൊരാളെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പത്താം ക്ലാസില്‍ പഠിക്കുന്ന പതിനാറുകാരിയെ ആണ് ഇയാള്‍ മൂന്നുവര്‍ഷമായി പീഡിപ്പിച്ചിരുന്നത്. എട്ടില്‍ പഠിക്കുന്ന ഇളയകുട്ടിയെ പീഡിപ്പിക്കാനും ശ്രമം നടന്നു. കുട്ടികളുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ഷാജഹാനൊപ്പം മക്കളെ നിര്‍ത്തിയിട്ടാണ് ഇവര്‍ വിദേശത്തേക്ക് പോയത്. ക്ലാസില്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അപാകത തോന്നിയ ക്ലാസ് ടീച്ചറും സ്‌കൂളിലെ കൗണ്‍സിലറും ചേര്‍ന്ന് ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. കുട്ടികളെ കാറില്‍ സ്‌കൂളിലാക്കി മടങ്ങും വഴി വ്യാഴാഴ്ച രാവിലെ ഡിെവെ.എസ്.പി എ. സന്തോഷ്‌കുമാര്‍, സി.ഐ. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.
ദളിത് വിഭാഗത്തില്‍പ്പെട്ട യുവതിയും രണ്ടു പെണ്‍മക്കളുമായി 10 വര്‍ഷം മുമ്പാണ് പ്രതി വാഴമുട്ടത്ത് താമസത്തിന് വന്നത്. പ്രതിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. നാലുവര്‍ഷം മുമ്പാണ് കുട്ടികളുടെ മാതാവ് വിദേശത്ത് ജോലിക്ക് പോയത്. കുട്ടികളുടെ സംരക്ഷണച്ചുമതല ഷാജഹാനെ ഏല്‍പിച്ചിട്ടാണ് ഇവര്‍ പോയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി പഠിക്കാന്‍ സമര്‍ഥയാണ്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിച്ചു വരികയാണെന്നും ഇപ്പോള്‍ ഇളയ കുട്ടിയ്ക്ക് നേരെ തിരിഞ്ഞപ്പോഴാണ് പരാതിപ്പെട്ടതെന്നും മൂത്ത പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. നാലുമാസം മുമ്പ് നാട്ടിലെത്തിയ മാതാവിനോട് കുട്ടികള്‍ പീഡന വിവരം പറഞ്ഞെങ്കിലും അവര്‍ മുഖവിലയ്ക്ക് എടുത്തില്ലെന്ന് പോലീസ് പറഞ്ഞു.മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ ശരീരത്തിൽനിന്നും ആത്മാവ് വേർപെടുന്ന ഫോട്ടോ !
കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com