രക്തക്കറപുരണ്ട കാല്‍പ്പാട് പിന്തുടര്‍ന്ന് കിണറ്റിനടുത്തെത്തിയ മകന്‍ കണ്ടത് സ്വന്തം അമ്മയുടെ മൃതദേഹം. കോഴിക്കോട് ഗോവിന്ദപുരം ദേശപോഷിണി വായനശാലക്ക് സമീപമാന് സംഭവം. വായനശാലയ്ക്ക് സമീപം തിരുമംഗലത്ത് കിഴക്കെ പറമ്പിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന പ്രേമന്റെ ഭാര്യ പള്ളിയില്‍ രജനി (48)യെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രജനിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടിലെത്തിയ രജനിയുടെ മകന്‍ കണ്ടത് മുറിയിലാകെ രക്തം തളംകെട്ടികിടക്കുന്നതാണ്.
വീടിന്റെ സ്വീകരണമുറിയിലെ കട്ടിലിനോട് ചേര്‍ന്ന് നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. ഇവിടെനിന്ന് അടുക്കളവാതില്‍ വഴി കിണര്‍ വരെയുള്ളയിടത്തേക്ക് രക്തംപുരണ്ട കാല്‍പ്പാടുകളുമുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ മൂത്തമകന്‍ രാഹുല്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. സുഹൃത്തിനൊപ്പം വീട്ടിനകത്തേക്ക് കയറിയപ്പോള്‍ സ്വീകരണമുറിയില്‍ രക്തം കിടക്കുന്നുണ്ടായിരുന്നു.ചുമരില്‍ തൂക്കിയിട്ടിരുന്ന കണ്ണാടിയിലും രക്തം തെറിച്ചിരുന്നു. രാഹുല്‍ രക്തംപുരണ്ട കാല്‍പ്പാടിനെ പിന്തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
ഒരു ചില്ലറയില്ലായ്മയുടെ കഥയാണ് മോഹൻലാൽ എന്ന മഹാനടനെ നമുക്ക് സമ്മാനിച്ചത് !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: