ഐ സി യു വിൽ നിന്നും ഉപേക്ഷിച്ച് വീട്ടിൽ തളർന്നുകിടന്ന കുട്ടിക്ക് അത്ഭുത രോഗസൗഖ്യം. രണ്ടാഴ്ച മുൻപ് ശനിയാഴ്ച അട്ടപ്പാടി സെഹിയോനിൽ നടന്ന നടന്ന അഭിഷേകാഗ്നി കൺവൻഷനിടയിലാണ് സംഭവം. ആറുമാസത്തിലേറെയായി തളർന്നു കിടന്ന ചാൾസ് ജോസഫ് എന്ന കുട്ടിക്കാണ് അത്ഭുത ദൈവീക സൗഖ്യം ലഭിച്ചത്. മൂന്നുമാസത്തിലേറെയായി വെള്ളം മാത്രം കുടിച്ചാണ് ചാൾസ് ജീവിച്ചിരുന്നത്. ഭേദമാകില്ല എന്ന് ആശുപത്രി വിധിയെഴുതിയ കുട്ടിക്കാണ് സൗഖ്യം ലഭിച്ചത്.
എന്നാൽ, ഈ സംഭവം കോട്ടയം പാലായിൽ നടന്നത് എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. എന്നാൽ പാലായിലല്ല അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലാണിത് സംഭവിച്ചത് എന്ന് ആശ്രമം അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം സംഭവം പാലായിൽ ഉണ്ടായിട്ടിട്ടില്ല എന്ന് പാലാ അഭിഷേകാഗ്നി കൺവൻഷൻ കോർഡിനേറ്റർ ഫാ. വിൻസെന്റ് മൂങ്ങാമാക്കൽ സ്ഥിരീകരിക്കുകയും ചെയ്തു. അതേപ്പറ്റിയുള്ള വിശദമായ വാർത്തകളും വീഡിയോകളും ശനിയാഴ്ച (30/12/2017 ) v4vartha യിൽ പ്രസിദ്ധീകരിക്കുന്നതാണ്. വീഡിയോ കാണാം.