അമ്പതുവർഷം മുൻപ് കൗമാരക്കാരനെ പീഡിപ്പിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന‌് അമേരിക്കയില്‍ കര്‍ദിനാള്‍ രാജിവച്ചു. വാഷിങ‌്ടണിലെ മുന്‍ ആര്‍ച്ച‌്ബിഷപ്പ‌് തിയോഡര്‍ മക‌്കാരിക്ക‌് ആണ‌് ഫ്രാന്‍സിസ‌് മാര്‍പാപ്പക്ക‌് രാജി സമര്‍പ്പിച്ചത‌്. മാര്‍പാപ്പ രാജി സ്വീകരിച്ചു. എണ്‍പത്തിയെട്ടുകാരനായ തിയോഡര്‍ കോളേജ‌് ഓഫ‌് കര്‍ദിനാള്‍സിലെ അംഗത്വം രാജിവച്ചതായി വത്തിക്കാന്‍ വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു. 1970കളില്‍ ന്യൂയോര്‍ക്കില്‍ പള്ളി വികാരിയായിരിക്കുമ്ബോഴാണ‌് സംഭവം. ന്യൂയോര്‍ക്കിലെ നിലവിലെ ആര്‍ച്ച‌്ബിഷപ്പ‌് കര്‍ദിനാള്‍ തിമോത്തി ദോലന്‍ ആണ‌് ആരോപണങ്ങള്‍ പരസ്യമാക്കിയത‌്. അന്തര്‍ദേശീയ തലത്തില്‍ കത്തോലിക്കാസഭയിലെ ശ്രദ്ധേയ വ്യക്തിത്വമാണ‌് മക‌്കാരിക്ക‌്. പീഡനാരോപണം നേരിടുന്നവരില്‍ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്നയാളുമാണ‌്. ആരോപണത്തെ തുടര്‍ന്ന‌് പുരോഹിതസംഘത്തില്‍നിന്ന‌് ഇദ്ദേഹത്തെ ജൂണില്‍ നീക്കം ചെയ‌്തിരുന്നു.