മിച്ചിഗൺ: അമേരിക്കയിലെ മിച്ചിഗണിലെ സ്റ്റെയ്‌സി വെഹ്മാന്‍ ഫീലേ എന്ന അമ്മ തന്റെ മൂന്നു വയസ്സുകാരി മകളുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഇന്ന് ലോകമെമ്പാടും ചര്‍ച്ചയാവുകയാണ്. മകൾ ക്ലോസറ്റിനു മുകളില്‍ കയറി നില്‍ക്കുന്ന മകളുടെ ചിത്രമാണ് ആ അമ്മ പകര്‍ത്തിയത്. കുഞ്ഞിന്‍റെ കുട്ടിക്കുറുമ്പാണെന്ന് കരുതി ഭര്‍ത്താവിനെ കാണിക്കാനാണ്അമ്മ ചിത്രംമെടുത്തത്. എന്നാല്‍ എന്തിനാണ് അങ്ങനെ നിന്നത് എന്ന ചോദ്യത്തിന് കുട്ടിയുടെ മറുപടി കേട്ട സ്റ്റെയ്സി ഇത് ലോകം അറിയണം എന്ന് തീരുമാനിക്കുകയായിരുന്നു.
സ്റ്റെയ്സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
തോക്കുമായി ഒരാള്‍ സ്‌കൂളിലേക്ക് കടന്നാല്‍ എന്ത് ചെയ്യണമെന്ന് നഴ്സറി സ്കൂളില്‍ പഠിപ്പിച്ചത് പരിശീലിക്കുകയായിരുന്നു കുട്ടി. അതിക്രമിച്ച് ആക്രമിക്കാനൊരാള്‍ വന്നാലുടന്‍ ശുചിമുറിയില്‍ ഒളിക്കണം. കാലുകള്‍ ഡോറിലൂടെ പുറത്ത് കാണാതിരിക്കാന്‍ ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുകയും വേണം എന്നാണ് സ്കൂളില്‍ പഠിപ്പിച്ചത്. തോക്ക് കൈയ്യിലുള്ളവര്‍ നടത്തുന്ന ആക്രമണങ്ങള്‍ വല്ലാതെ വര്‍ധിച്ച ഒരു നാട്ടില്‍ കുട്ടികളെ ഇതല്ലാതെ സ്വയരക്ഷക്ക് എന്ത് പഠിപ്പിക്കും എന്നാണ് ആ അമ്മ ഹൃദയ വേദനയോടെ ചോദിക്കുന്നത്.
ജൂണ്‍ 16ന് ഇട്ട പോസ്റ്റ് 36,000 ത്തിലധികം പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. തോക്ക് കൈവശം വെയ്ക്കുന്നവര്‍ നടത്തുന്ന ആക്രമണങ്ങളില്‍ നൂറു കണക്കിന് പേരാണ് യുഎസില്‍ കൊല്ലപ്പെടുന്നത്.
ഫേസ് ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം:
എന്നെ ഇട്ടേച്ചു പോകരുതേ…. നൗഫലിന്റെ ഈ നിലവിളി മുഴങ്ങുന്നത് കേരളത്തിന്റെ നെഞ്ചിൽ…
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: