അമ്മ എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് കടന്നു വരുന്ന മുഖങ്ങളിലൊന്നാണ് കവിയൂർ പൊന്നമ്മ. നാടകത്തിലൂടെയാണ് പൊന്നമ്മ സിനിമയിലെത്തുന്നത്. മലയാള സിനിമയിലെ മിക്ക സൂപ്പര്‍ താരങ്ങളുടേയും അമ്മയായി താരം അഭിനയിച്ചിട്ടുണ്ട്. കുടുംബത്തിന് വേണ്ടിയാണ് കവിയൂര്‍ പൊന്ന്മ്മ സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ അവര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ പോലും സാധിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ സഹോദരി രേണുകയെക്കുറിച്ചും അവരുടെ മരണത്തെക്കുറിച്ചും കവിയൂര്‍ പൊന്നമ്മ പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായി മാറുകയാണ്. സഹോദരിയുടെ മരണം തനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നുവെന്നാണ് പൊന്നമ്മ പറയുന്നത്. എന്തായിരുന്നുവെന്നോ എങ്ങനെ ആയിരുന്നുവെന്നോ അറിയില്ല, ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നാണ് സഹോദരിയുടെ മരണത്തെക്കുറിച്ച് താരം പറയുന്നത്.
സഹോദരി ഭക്ഷണം കഴിക്കില്ലായിരുന്നു. അതേക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു. നാല് മാസമൊക്കെ ആഹാരം കഴിക്കാതിരുന്നാല്‍ എന്ത് ചെയ്യുമെന്നാണ് കവിയൂര്‍ പൊന്നമ്മ ചോദിക്കുന്നത്. എന്നാല്‍ എന്തിന് വേണ്ടിയാണ് സഹോദരി അങ്ങനെ ചെയ്തതെന്ന് അറിയില്ല. തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു. സഹോദരിയുടെ മരണം സംഭവിക്കുമ്ബോള്‍ കവിയൂര്‍ പൊന്നമ്മ ഋഷികേശിലായിരുന്നു. ഇവിടെ ചികിത്സിച്ച് ഭേദമാകാതെ വന്നതോടെ അമൃതയില്‍ കൊണ്ടു പോയെന്നും താരം ഓര്‍ക്കുന്നു. രണ്ടാഴ്ചക്കാലം സഹോദരിയെ അവിടെ ചികിത്സിച്ചു. ചെയ്യാനുള്ളതെല്ലാം ചെയ്തു നോക്കി. അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.