ഹൈദരാബാദ്: തനിക്ക് വിദേശകോച്ചിന്റെ ആവശ്യമില്ലെന്നും പുല്ലേല ഗോപീചന്ദ് ആണ് തന്റെ മികച്ച പരിശീലകനെന്നും റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വെള്ളിമെഡല്‍ ജേതാവ് പി.വി സിന്ധു. തെലങ്കാന മന്ത്രിയുടെ നിര്‍ദേശത്തിന് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിന്ധു വ്യക്തമാക്കി. സിന്ധുവിന് അടുത്ത ഒളിമ്പിക്‌സില്‍ സ്വര്‍ണം ഉറപ്പാക്കുന്നതിനായി വിദേശ കോച്ചിനെ ലഭ്യമാക്കുമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മെഹ്മൂദ് അലി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലാണ് സിന്ധുവിന്റെ പ്രതികരണം. വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ വെള്ളിമെഡല്‍ നേടിയ സിന്ധു, ചരിത്രത്താളുകളില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ഒളിമ്പിക്‌സില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ വനിത, ബാഡ്മിന്റണില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ താരം, രാജ്യത്തിനു വേണ്ടി മെഡല്‍ നേടുന്ന അഞ്ചാം വനിതാ താരം തുടങ്ങിയ നേട്ടങ്ങളാണ് സിന്ധു സ്വന്തം പേരിലാക്കിയത്.
ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: