ബാംഗ്ലൂർ: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ദിവസം 214 റൺസിന് പുറത്തായി. നാല് വീതം വിക്കറ്റെടുത്ത ആർ. അശ്വിനും രവീന്ദ്ര ജദേജയുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ തകർത്തത്. വരുൺ ആരോൺ ഒരു വിക്കറ്റ് വീഴത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യദിനം കളിനിർത്തുമ്പോൾ 22 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 80 റൺസെടുത്തു. ഓപണർമാരായ മുരളി വിജയും (28) ശിഖർ ധവാനും (45) ആണ് ക്രീസിൽ.
കഴിഞ്ഞ മത്സരത്തിലേതുപോലെ സ്പിന്നർമാർ ചേർന്ന് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനെ എറിഞ്ഞിടുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റിലും അശ്വിനും ജദേജയും ചേർന്നാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിൻെറ നടുവൊടിച്ചത്.
മെല്ലെ തുടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിലെ എട്ടാം ഓവറില്‍ ഓപ്പണര്‍ വാന്സിലിനെയും (10) റണ്ണെടുക്കും മുമ്പ് ഡുപ്ലസിയെയും മടക്കി രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അധികം വൈകാതെ ക്യാപ്റ്റന്‍ ഹാഷിം ആംലയെ (7) മടക്കി വരുണ്‍ ആരോണ്‍ ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. അവസാന ഘട്ടത്തില്‍ ആഞ്ഞടിച്ച മോര്‍നെ മോര്‍ക്കലാണ് (20 പന്തില്‍ 22) ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ 200 കടത്തിയത്.