ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. സെഞ്ച്വറി നേടിയ മുരളി വിജയ്‌യുടെ മികവില്‍ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ സ്‌കോര്‍ 200 കടന്നു. നായകന്‍ വിരാട് കൊഹ്‌ലിയാണ് മുരളിക്കൊപ്പം ക്രീസില്‍. ഇന്ന് കളി ആരംഭിച്ചയുടനെ ഇന്ത്യയ്ക്ക് ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റ് നഷ്ടമായി. ജെയ്ക്ക് ബോള്‍ ആണ് പൂജാരയുടെ വിക്കറ്റ് വീഴ്ത്തിയത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 400 റണ്‍സെടുത്ത് ഓള്‍ ഔട്ടായിരുന്നു. സെഞ്ച്വറി നേടിയ അരങ്ങേറ്റ താരം കീറ്റണ്‍ ജെന്നിംഗ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങും അര്‍ധസെഞ്ച്വറി നേടിയ ജോസ് ബട്‌ലറിന്റെ ബാറ്റിങ്ങുമാണ് ഇംഗ്ലണ്ട് സകോറിങ്ങിന് ഊര്‍ജ്ജം നല്‍കിയത്. 137 പന്തില്‍ ആറ് ബൗണ്ടറികള്‍ സഹിതം ബട്‌ലര്‍ 76 റണ്‍സെടുത്തു. ഇന്ത്യക്കായി അശ്വിന്‍ ആറും,ജഡേജ നാലും വിക്കറ്റുകള്‍ നേടി.
ജയലളിതയുടെ അന്ത്യാഭിലാഷങ്ങള്‍ അടങ്ങിയ വില്‍പത്രത്തിൽ പറയുന്ന കാര്യങ്ങൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: