പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു നാലാം തോല്‍വി. പൂനെക്കെതിരെ അവരുടെ നാട്ടിൽ 2-3 എന്ന സ്കോറിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്.നാലാം ജയത്തോടെ പുണെ ഗോവയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തേയ്ക്ക് കുതിച്ചപ്പോള്‍ ഏറ്റവും അവസാനക്കാരായി തുടരാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി. ആറു കളികളില്‍ നിന്ന് നാലു പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. പുണെയ്ക്ക് പന്ത്രണ്ട് പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഗോവയ്ക്ക് പത്ത് പോയിന്റാണുള്ളത്.
ഒന്നാം മിനിട്ടില്‍ മലയാളി താരം മുഹമ്മദ് റാഫിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ടീം തോല്‍ക്കുകയായിരുന്നു. മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു ഗോളുകളും നേടിയത് മുഹമ്മദ് റാഫിയായിരുന്നു. പൂനെ എഫ് സിക്കുവേണ്ടി നൈജീരിയന്‍ താരം ഉചെ രണ്ടു ഗോള്‍ നേടി. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മല്‍സരത്തില്‍ എഴുപത്തിയൊന്നാം മിനിട്ടില്‍ തുന്‍ജെ സാന്‍ലി നേടിയ ഗോളാണ് പൂനെയ്ക്ക് വിജയമൊരുക്കിയത്. ഹീറോ ഓഫ് ദ മാച്ച് പുരസ്‌ക്കാരം പൂനെ എഫ് സി താരം നിക്കി ഷോറെയ്ക്ക് ലഭിച്ചു.
എമര്‍ജിങ് പ്ലെയര്‍ പുരസ്‌ക്കാരം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രാഹുല്‍ ഫെക്കെയ്ക്ക് ലഭിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സ് പൂനെയിലെ ഛത്രപതി ശിവജി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ഏറ്റുവാങ്ങിയത്. ആറു കളികളില്‍ നാലു പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ് അവസാന സ്ഥാനത്താണ്.