മാതാ അമൃതാനന്ദമയിക്ക് കേന്ദ്ര സര്‍ക്കാര്‍ ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ചു. അമൃതാനന്ദമയിക്കും കൊല്ലത്തെ ആശ്രമത്തിലും സുരക്ഷയ്ക്കായി 40 സിആര്‍പിഎഫ് ജവാന്‍മാരെയാണ് നിയോഗിക്കുക. 24 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും അമൃതാനന്ദമയിക്കൊപ്പമുണ്ടാകും. അമൃതാനന്ദമയിക്ക് സുരക്ഷയുടെ ഭാഗമായി രണ്ട് വാഹനങ്ങളുടെ അകമ്ബടിയുമുണ്ടാകും. നേരത്തെ യോഗ ഗുരു ബാബാ രാംദേവും ഇസെഡ് കാറ്റഗറി സുരക്ഷ ലഭിച്ചിരുന്നു. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് നേരത്തെ സുരക്ഷ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇവര്‍ പിന്നീട് സുരക്ഷ നിരസിക്കുകയായിരുന്നു. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.
സുരക്ഷാ ഭടന്മാരുടെ ചെലവ് ആശ്രമം വഹിക്കേണ്ടി വരുമെന്നാണ് സൂചന. ശതകോടികളുടെ വരവുള്ളതുകൊണ്ട് തന്നെ വള്ളിക്കാവ് ആശ്രമത്തിന് ഇതൊരു പ്രശ്നവുമാവില്ല. ധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റവും അടുത്തു നിൽക്കുന്ന ആത്മീയ നേതാവാണ് അമൃതാനന്ദമയി. കേരളത്തിലെ ബിജെപി രാഷ്ട്രീയത്തെ പലും അമൃതാനന്ദമയിയാണ് നിയന്ത്രിക്കുന്നതെന്ന് സൂചനയുണ്ട്.
കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: