ടിക് ടോക്ക് സേവനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവ് യുഎസ് കോടതി സ്റ്റേ ചെയ്തു. ദേശീയസുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനമാണ് സ്റ്റേ ചെയ്തത്. ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വാഷിങ്ടണിലെ യുഎസ് ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സാണ് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. ടിക് ടോക്കിന്റെ ഹരജി പരിഗണിച്ചായിരുന്നു കോടതി നടപടി. ടിക് ടോക്കിന്റെ മാതൃകമ്ബനിക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ടിക് ടോക്കിനെതിരേ നടപടിയെടുത്തത്. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, നവംബര്‍ 12 വരെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു.
ടിക് ടോക് നിരോധനത്തിന് യുഎസ് കോടതിയുടെ സ്റ്റേ; ഡൊണാൾഡ് ട്രംപിന് തിരിച്ചടി
RELATED ARTICLES