മുൻപ് രാജ്യംഭരിച്ച കോൺഗ്രസ് പ്രധാനമന്ത്രിമാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നരേന്ദ്ര മോദിക്ക് സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വരുമായിരുന്നുവെന്ന് ശിവസേന. ഇന്ദിരാ ഗാന്ധി 1971ല്‍ പാകിസ്താനെ പാഠം പഠിപ്പിച്ചു. അവര്‍ ദേശവിരുദ്ധരെ സംബന്ധിച്ച് ഇരട്ടത്താപ്പു കാട്ടിയില്ല. ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു. എന്നാല്‍, നോട്ടു റദ്ദാക്കല്‍ പോലുള്ള നടപടികളിലൂടെ ദരിദ്രരെ ദ്രോഹിച്ചില്ല. അവരെ ദുര്‍ഗ എന്നു വിളിച്ചത് അടല്‍ ബിഹാരി വാജ്‌പേയിയാണ്. രാജ്യത്തു കംപ്യൂട്ടറുകള്‍ കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. സാങ്കേതിക രംഗത്ത് ഇന്ത്യന്‍ വികസനത്തിന് അടിത്തറയിട്ടതും രാജീവാണ്. നരസിംഹ റാവുവും മന്‍മോഹന്‍ സിങ്ങും സാമ്പത്തിക തകര്‍ച്ചയില്‍നിന്നു രാജ്യത്തെ രക്ഷിച്ചു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇതൊന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ മോദി ഇന്ന് ഭരിക്കുന്നത് സൊമാലിയയോ ബുറുണ്ടിയോ പോലുള്ള ഒരു രാജ്യമാകുമായിരുന്നു’ – സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു. അഴിമതിയുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തെ വികസനപാതയിലെത്തിച്ചത് കോണ്‍ഗ്രസ് ഭരണമാണെന്നും ശിവസേന പറയുന്നു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നത്.
ഈ ഭക്ഷണങ്ങൾ ഒരിക്കലും രണ്ടാമത് ചൂടാക്കരുതേ ! മരണം വരെ സംഭവിക്കാം !
ക്യാൻസർ ഒരു അസുഖമല്ല ! മരുന്നുകമ്പനികളുടെ കള്ളത്തരം പൊളിയുന്നു !
നിങ്ങൾ ചോറ് കഴിക്കുന്നത് ഇങ്ങനെയോ ? മരണം ഉടൻ എത്തിയേക്കാം !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: