പിഎംസി ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ എംഡിയും മലയാളിയുമായ ജോയ് തോമസ് അറസ്റ്റിൽ. 6500 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ജോയ് തോമസിനെ അറസ്റ്റ് ചെയ്യുന്നത്. കോടികളുടെ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ജോയ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു.
വ്യാജ അക്കൗണ്ടിലൂടെ അനധികൃതമായി വായ്പ നല്‍കിയെന്നാണ് കേസ്. പരമാവധി വായ്പാ പരിധിയുടെ 75 ശതമാനവും എച്ച്ഡിഐഎല്ലിനാണ് നൽകിയത്. എച്ച്ഡിഐഎല്ലിന്റെ രണ്ട് ഡയറക്ടമാർമാരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ 3500 കോടിയോളം രൂപവരുന്ന സ്വത്തുക്കൾ മരവിപ്പിച്ചു.