ലിബിയയില്‍ സര്‍ക്കാര്‍സേനയും വിമതരുമായി രൂക്ഷപോരാട്ടം തുടരുന്നു. വിമതരുടെ ആയുധശാലയില്‍ ലിബിയന്‍ സേന വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ട്രിപ്പോളിയിലും പരിസരപ്രദേശങ്ങളിലും ഏറ്റുമുട്ടലില്‍ ഇതുവരെ ഇരുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ഒരു മണിക്കൂറോളം നീണ്ട വ്യോമാക്രമണത്തില്‍ ട്രിപ്പോളിയിലെ മറ്റു വിമത കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടതായി പ്രദേശിക മാധ്യമം അക്ബര്‍ ലിബിയ റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള വിമതസൈന്യവും ലിബിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സേനയും തമ്മിലാണ് ഏറ്റുമുട്ടല്‍. പ്രധാനമന്ത്രി ഫായിസ് അല്‍ സറാജിനെ പുറത്താക്കാനാണ് വിമതര്‍ ആക്രമണം നടത്തുന്നത്.
ലിബിയയില്‍ കനത്ത പോരാട്ടം; വിമത കേന്ദ്രത്തില്‍ സൈന്യം വ്യോമാക്രമണം നടത്തുന്നു; 200 ലധികം പേർ കൊല്ലപ്പെട്ടു
RELATED ARTICLES