കൊച്ചി : ജിഷ വധം പിപി തങ്കച്ചനെ വിടാതെ പിന്തുടരുന്നു. പിപി തങ്കച്ചന്‍ DNA ടെസ്റ്റിനു തയ്യാര്‍ ആണോ എന്നാണു ജോമോന്‍ വെല്ലുവിളിച്ചിരിക്കുന്നത് ഫേസ് ബുക്കിലൂടെയാണ് ജോമോന്റെ വെല്ലുവിളി. പിപി തങ്കച്ചന്റെ പേര് ജിഷ കൊലക്കേസില്‍ ആരോപിച്ച ജോമോന്‍ പുത്തന്‍പുരക്കലിന്റെ വിവാദ വെളിപെപ്ടുതലിനോട് ശക്തമായി തന്നെ പിപി തങ്കച്ചനും ജിഷയുടെ മാതാവും പ്രതികരിച്ചിരുന്നു. താന്‍ പിപി തങ്കച്ചനെ അറിയുകയില്ല എന്നും അഭ്യൂഹങ്ങള്‍ പരത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും എന്നുമാണ് ജിഷയുടെ മാതാവ് പ്രതികരിച്ചത്. മുന്‍പ് ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായി നിഷേധിച്ചു പിപി തങ്കച്ചനും രംഗത്ത് വന്നിരുന്നു.
എന്നാല്‍ തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ജോമോന്‍ പുത്തന്‍ പുരക്കല്‍ ഒരിക്കല്‍ കൂടി പ്രസ്ഥാവന നടത്തിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജില്‍ ആണ് ജോമോന്‍ പുത്തന്‍ പുരക്കല്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചിരിക്കുന്നത കഴിഞ്ഞ ദിവസം കെ പി സി സി കൈമാറിയ 15ലക്ഷം ജിഷയുടെ അമ്മയുടെ വായടപ്പിക്കാന്‍ ആണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയേണ്ടതില്ല എന്നും ജോമോന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം :
” തങ്കച്ചന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തായ്യാറാണോ?
ജിഷവധക്കേസില്‍ മുഖ്യമന്ത്രിയ്ക്ക് ഞാന്‍ നല്‍കിയ പരാതിയില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ പേര് ഒരു സ്ഥലത്തും പരാമര്‍ശിച്ചിട്ടില്ലായിരുന്നു. എന്നാല്‍ പി പി തങ്കച്ചന്‍ ആ നേതാവ് താന്‍ തന്നെയാണെന്നും എനിക്കെതിരെ കേസ് കൊടുക്കുമെന്നും പറയുന്നിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പി പി തങ്കച്ചനെത്തന്നെ ഉദ്ദേശിച്ചായിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് എന്‍ ഡി തിവാരിയെപോലെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തങ്കച്ചന്‍ തയ്യാറുണ്ടോ?
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഞാന്‍ ഇന്നലെ നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു.
ജിഷയുടെ അമ്മ രാജേശ്വരിക്ക് തങ്കച്ചന്റെ നേതൃത്വത്തില്‍ ഇന്നലെ 15 ലക്ഷം രൂപ നല്‍കിയത് 20 വര്‍ഷം തന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന് പറയിപ്പിക്കാന്‍ വേണ്ടിയാണെന്ന് നാട്ടുകാര്‍ സംശയിച്ചാല്‍ അവരെ കുറപ്പെടുത്താനാകില്ല
ജിഷ കൊല്ലപ്പെട്ടപ്പോള്‍ ദേശീയ നേതാക്കള്‍ പോലും പെരുമ്പാവൂരിലെത്തി ജിഷയുടെ വീടും ആശുപത്രിയിലെത്തി മാതാവിനെയും സന്ദര്‍ശിച്ചിരുന്നപ്പോള്‍ യുഡിഎഫ് കണ്‍വീനറായ പി പി തങ്കച്ചന്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാന്‍ മരണവീട്ടിലൊന്നും പോകുന്നയാളല്ല” എന്നാല്‍ ഇന്നലെ ജിഷയുടെ മാതാവിന് 15 ലക്ഷം കൊടുക്കാന്‍ തങ്കച്ചന്‍ എന്തിന് പോയി.
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ”
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: