തൃശൂര്‍: തൃശൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ.എം പ്രവര്‍ത്തകന്‍ മരിച്ചു. പൊക്കുളങ്ങര പടിഞ്ഞാറ് ചെമ്പന്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ശശികുമാറാണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ പൊക്കുളങ്ങര പാലത്തിന് സമീപത്തുവച്ചാണ് ശശികുമാറിന് വെട്ടേറ്റത്. വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു ആക്രമണം. നാലംഗ സംഘം ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് ശശികുമാറിനെ വെട്ടിവീഴ്ത്തുകയായിരുന്നു. ശശികുമാറിന്റെ ഒരു കാല്‍ വെട്ടേറ്റ് അറ്റുപോകാറായ നിലയിലായിരുന്നു. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം സംഭവ ദിവസം തന്നെ ആരോപിച്ചിരുന്നു. ഈ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ആറ് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com