സംസ്ഥാനത്ത് ഭരണകൂടം തന്നെ വർഗീയത വളർത്തുകയാണെന്ന് പ്രാട്ടിഹിപക്ഷെ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ജനങ്ങളെ പിണറായിയും കൂട്ടരും മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ശബരിമല പ്രശനം കാണിച്ചാണ് ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത നിലപാട് ശരി എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. മൂടുപടം ഇട്ട് യുവതികളെ ശബരിമലയിൽ കയറ്റിയത് ധീരതയല്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരും സിപിഐഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്റെ നവോത്ഥാന പാരമ്പര്യം മറ്റാർക്കും അവകാശപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ യുഡിഎഫ് നടത്തുന്ന ഉപവാസ സമരം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല; പിണറായി വര്‍ഗ്ഗീയതയെ വര്‍ഗ്ഗീയത കൊണ്ടുതന്നെ നേരിടുന്നു
RELATED ARTICLES