നിരായുധനായ ബിഎസ്എഫ് ജവാനെ ഭീകരർ വീട്ടിൽ അതിക്രമിച്ചുകയറി അതിക്രൂരമായി വെടിവച്ചുകൊന്നു. ബിഎസ്എഫ് കോൺസ്റ്റബിൾ റമീസ് അഹമ്മദ് പാരിയ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ശ്രീനഗറിലെ ബന്ദിപ്പോരയിൽ ഹജിനിലായിരുന്നു സംഭവം. റമീസ് ബിഎസ്എഫിൽ ജോലി നേടിയിട്ട് ആറു വർഷം കഴിഞ്ഞു. അവധിക്ക് വീട്ടിൽ എത്തിയപ്പോഴാണ് അതിക്രൂരമായ ആക്രമണത്തിനു വിധേയനായത്. റമീസ് അഹമ്മദ് സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിൽ റമീസിന്റെ ബന്ധുക്കളായ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റമീസിന്റെ പിതാവ്, രണ്ട് സഹോദരങ്ങൾ, ആന്റി എന്നിവർക്കാണ് പരിക്കേറ്റത്. ആന്റിയുടെ നില ഗുരുതരമാണ്.
ബിഎസ്എഫ് ജവാനെ ഭീകരർ വീട്ടില് അതിക്രമിച്ച് കയറി വെടിവെച്ചു കൊന്നു; സഹോദരങ്ങൾക്കും ഗുരുതര പരിക്ക്
RELATED ARTICLES