പിണറായി വിജയന്റെ വിശ്വസ്തനായിട്ടും വ്യവസായ മന്ത്രിപദം രാജിവെക്കാന്‍ ഇടയാക്കിയത് അണികളില്‍ നിന്നുള്ള കടുത്ത വിമര്‍ശനങ്ങളായിരുന്നു. എല്ലാക്കാലത്തും വിവാദങ്ങള്‍ കൂടെപ്പിറപ്പായിരുന്നു ഇ പി ജയരാജന്. അന്നൊക്കെ പാര്‍ട്ടി അണികളില്‍ നിന്നുള്ള പിന്തുണ കൊണ്ടാണ് അദ്ദേഹം പിടിച്ചു നിന്നത്. എന്നാല്‍, ഇപ്പോല്‍ അണികളുടെ രോഷം തന്നെയാണ് ജയരാജന്റെ രാജിയിലേക്ക് നയിച്ചത്. സിപിഐ(എം) കണ്ണൂര്‍ ലോബിയിലെ കരുത്തനെന്ന നിലയില്‍ പ്രസ്താവനകള്‍ കൊണ്ടും നടപടികള്‍ കൊണ്ടും പലപ്പോഴും ഇ പി ജയരാജന്‍ വിവാദത്തില്‍ ചാടിയിട്ടുണ്ട്. ഇത് പലപ്പോഴും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. ഇത്തരം നിരവധി വിവാദങ്ങളുണ്ട്.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെ മന്ത്രി ശകാരിച്ചത് വലിയ വാര്‍ത്തയായിരുന്നു. മന്ത്രി ശകാരിച്ചുവെന്ന ആരോപണം അഞ്ജു ബോബി ജോര്‍ജ്ജ് തന്നെയാണ് ഉന്നയിച്ചത്. മാദ്ധ്യമങ്ങളും പ്രതിപക്ഷവും ഈ സംഭവം ഏറ്റെടുത്തെങ്കിലും മുഖ്യമന്ത്രിയുടെ ഉറച്ച പിന്തുണ അദ്ദേഹത്തിന് തുണയായി. സ്പോര്‍ട്സ് കൗണ്‍സിലില്‍ സ്വന്തക്കാരെ നിയമിച്ചുവെന്നായിരുന്നു അഞ്ജുവിനെതിരെ ജയരാജന്‍ ഉന്നയിച്ച പ്രധാന ആരോപണം. ഈ വിവാദത്തില്‍ നിന്നും കരകയറി വന്നപ്പോഴാണ് ജയരാജന്‍ തന്നെ നിയമന വിവാദത്തില്‍ പെട്ടത്. സോഷ്യൽ മീഡിയ ഇക്കാര്യം ചൂണ്ടിക്കാട്ടി ജയരാജനെ പരിഹാസം കൊണ്ട് മൂടുകയാണ്. അഞ്ചു ബോബി ജോർജ് പ്രാർത്ഥിക്കുന്ന പള്ളിയെതെന്നാണ് ചിലർക്കറിയേണ്ടത്. ഫലസിദ്ധി ഉറപ്പല്ലേ?
ഭർത്താവെത്തിയപ്പോൾ കെട്ടിപ്പിടിച്ചു നിർത്തി കാമുകനെ രക്ഷിച്ചു; ഈ കോട്ടയത്തുകാരി ഭാര്യയോ?
കർഷക ആത്മഹത്യ ലൈവായി ചിത്രീകരിക്കാൻ പ്രമുഖ ചാനൽ നടത്തിയ ഷൂട്ടിംഗ് കള്ളക്കളി പുറത്ത് ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: