മുംബൈ : താലിബാന്‍ ഭീഷണി വകവയ്‌ക്കാതെ മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ച മലാല യൂസുഫ് സായിക്ക് നൊബേല്‍ സമ്മാനം നല്‍കിയതിന് താന്‍ എതിരായിരുന്നെന്ന് വെളിപ്പെടുത്തി ആര്‍ട് ഓഫ് ലിവിങ് സ്‌ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത്. അര്‍ഹതയുള്ളവരെ മാത്രമാണ് നാം ആദരിക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ താന്‍ പൂര്‍ണമായും മലാലക്കെതിരായിരുന്നെന്നും ശ്രീ ശ്രീ രവിശങ്കര്‍ വ്യക്‌തമാക്കി. താലിബാന്‍ ഭീഷണി വകവയ്‌ക്കാതെ മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിനാണ് മലാലയ്‌ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.
നേരത്തെ എനിക്ക് നൊബേല്‍ സമ്മാനം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ പ്രവര്‍ത്തിക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍ ആദരവ് ആഗ്രഹിക്കാത്തതുകൊണ്ട് നൊബേല്‍ നിരസിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച് ഒന്നും ചെയ്യാതെയാണ് മലാലയ്‌ക്ക് നൊബേല്‍ സമ്മാനം ലഭിച്ചതെന്നും അത് വെറുതെ കൊടുത്തതാണെന്നും രവിശങ്കര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: