HomeNewsLatest Newsമലപ്പുറത്ത് നടന്ന ഒരു ക്രൂര ബലാൽസംഗം അവസാനിച്ചതിങ്ങനെ !

മലപ്പുറത്ത് നടന്ന ഒരു ക്രൂര ബലാൽസംഗം അവസാനിച്ചതിങ്ങനെ !

‘വെടക്കാക്കി തനിക്കാക്കുക’ എന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ടോ? ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിക്കുക, പിന്നീട് വിവാഹം കഴിക്കുക. മലപ്പുറത്തെ ഞെട്ടിച്ച എടക്കര പീഡനക്കേസില്‍ പ്രതി നൗഷാദിന്റെ തന്ത്രം ഇതായിരുന്നു. പീഡനദൃശ്യങ്ങള്‍ വീട്ടുകാരെ കാണിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള ശ്രമം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടല്‍ മൂലമാണ് തടസ്സപ്പെട്ടത്. മലപ്പുറം എടക്കര മുസല്യാരങ്ങാി സ്വദേശി നൗഷാദാണ് (26) പോലീസ് പിടിയിലായത്.

 

 

മൊബൈല്‍ കട നടത്തുകയാണ് നൗഷാദ്. പെണ്‍കുട്ടി ഒരുദിവസം മൊബൈല്‍ഫോണ്‍ നന്നാക്കാനായി നല്കി. മൊബൈല്‍ വിശദമായി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ചില അശ്ലീലദൃശ്യങ്ങള്‍ കണ്ട ഇയാള്‍ ഇത് തന്റെ മൊബൈലിലേക്ക് കോപ്പി ചെയ്തു. പെണ്‍കുട്ടി വന്നപ്പോള്‍ നന്നാക്കിയ മൊബൈല്‍ നല്കുകയും ചെയ്തു. എന്നാല്‍, കുറച്ചുദിവസത്തിനുശേഷം യുവാവ് പെണ്‍കുട്ടിക്ക് വാട്‌സപ്പില്‍ ഒരു സന്ദേശം അയച്ചു. പെണ്‍കുട്ടിയുടെ അശ്ലീലചിത്രമായിരുന്നു അത്.

 

 

തനിക്ക് വഴങ്ങിയില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പരസ്യപ്പെടുത്തുമെന്ന് നൗഷാദ് ഭീഷണിപ്പെടുത്തി. നൗഷാദ് ആവശ്യപ്പെട്ട സ്ഥലത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി എത്തി. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് നൗഷാദ് പെണ്‍കുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്യുകയും വീഡിയോ രഹസ്യമായി പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ചു പെണ്‍കുട്ടിയെ ദുരുപയോഗിക്കുന്നത് സ്ഥിരമായി. ഇതിനിടെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് യുവാവ് അറിയിച്ചു. എന്നാല്‍, തനിക്ക് താല്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയും ചെയ്തു. നൗഷാദ് ഈ ആവശ്യവുമായി പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ചു. വിസമ്മതിച്ച വീട്ടുകാരെ പെണ്‍കുട്ടിയും താനും തമ്മിലുള്ള വീഡിയോ കാണിച്ചുകൊടുത്തു. ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതംമൂളി. പെണ്‍കുട്ടി ഈ വിവരം അധ്യാപകരെ അറിയിച്ചതോടെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിവാഹദിവസം വീട്ടിലെത്തി യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു.

ശരീരത്തിന്റെ ഈ 9 സ്ഥലങ്ങളിൽ അമർത്തൂ…. നിങ്ങൾക്കുണ്ടാകുന്ന അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയൂ

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments