മലയാറ്റൂർ കുരിശുപള്ളിയിൽ പള്ളിയിൽ വൈദികൻ കുത്തേറ്റു മരിച്ചു. ഫാ. സേവ്യർ തേലക്കാട് ആണ് കുത്തേറ്റു മരിച്ചത്. മുൻ കപ്യാരുടെ കുത്തേറ്റാണ് ഫാദർ സേവ്യറിന് ദാരുണ മരണം സംഭവിച്ചത്. മൃതദേഹം അങ്കമാലി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കപ്യാർ ജോണി എന്നയാളെ ഏതാനും മാസം മുൻപ് പിരിച്ചുവിട്ടിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോണിക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കുരിശുമുടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെത്തുടർന്ന് കപ്യാർക്കെതിരെ ഫാ.സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന കപ്യാർ, ഇന്ന് കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഉടലെടുത്ത വാക്കുതർക്കത്തിനു പിന്നാലെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു. ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. രക്തം വാര്‍ന്നാണു മരണം സംഭവിച്ചതെന്നാണു പ്രാഥമിക വിവരം. അങ്കമാലി ലിറ്റില്‍ ഫ്ലവർ ആശുപത്രിയിലെച്ചിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണ് ഫാ.സേവ്യർ. 1993 ഡിസംബര്‍ 27-നായിരുന്നു പൗരോഹിത്യ സ്വീകരണം. എല്‍എല്‍ബി ബിരുദധാരിയാണ്. കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയായിരുന്നു.