കഴിഞ്ഞ ദിവസം തട്ടേക്കാട് വനത്തിൽ നായാട്ടിനു പോയ യുവാവു മരിച്ചത് ആനയുടെ ചവിട്ടേറ്റല്ലെന്നു തെളിയിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വെടിയേറ്റ് രക്തം വാർന്നാണ് തട്ടേക്കാട് ഞായപ്പിള്ളി വഴുതനപ്പിള്ളി മാത്യുവിന്റെ മകൻ ടോണി മരിച്ചത്. ശരീരത്തിൽനിന്നു വെടിയുണ്ട കണ്ടെടുത്തു. മരിച്ച ടോണി മാത്യുവിന്‍റെ ശരീരത്തിൽ മറ്റു സാരമായ പരുക്കുകളില്ല. ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റുവെന്നും ആനയുടെ ചവിട്ടേറ്റുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. എന്നാൽ, മരിച്ച ടോണിയുടെ ദേഹത്ത് കാട്ടാന ആക്രമിച്ചതിന്‍റെ യാതൊരു അടയാളങ്ങളും ഇല്ലെന്നു വിദഗ്ധ പരിശോധനയിൽ വ്യക്‌തമായി.
നായാട്ടിനുപോയ സംഘം കാട്ടാനക്ക് മുന്നിൽപ്പെട്ടപ്പോൾ രക്ഷപ്പെടാനായി ആനക്ക് നേരെ നിറയൊഴിച്ചതു ലക്ഷ്യംതെറ്റി ടോണിയുടെ കാലിൽ കൊണ്ടതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥരുടെ പ്രാഥമിക നിഗമനം. ടോണി മാത്യുവിന്‍റെ തുടയെല്ലിൽനിന്നാണു വെടിയുണ്ട കണ്ടെടുത്തത്. വെടിയേറ്റു തുടയെല്ല് പൂർണമായും ചിതറിയ നിലയിലായിരുന്നു. ഒന്നര മണിക്കൂറിനു ശേഷമാണു വിവരമറിഞ്ഞ് എത്തിയവർ ടോണി മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചത്. നാടൻ തോക്കുകളാണു നായാട്ടിനായി ഉപയോഗിച്ചത്. അതിലെ വെടിയുണ്ടകൾ ഇരുമ്പ് വസ്തുക്കൾ ഉപയോഗിച്ചു നിർമിച്ചതാണ്. അതിനാൽ സാധാരണ വെടിയേറ്റു പരുക്കുണ്ടാകുന്നതു പോലെയല്ല, മാരകമായ പരുക്കാണ് ഉണ്ടായത്. ഇതാണ് രക്തം വളരെയധികം വാർന്നുപോകാൻ കാരണവും മരണകാരണവുമായത്.
ഞങ്ങളുടെ ചിരിയിൽ നിന്നും കവിതയുണ്ടാക്കൂ എന്ന് പറഞ്ഞ സുന്ദരികളോട് സന്തോഷ് പണ്ഡിറ്റ് ചെയ്തത് !
ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: