കള്ളപ്പണവും കള്ളനോട്ടും ഒഴിവാക്കാൻ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാനുള്ള തീരുമാനം എടുത്തതായി ധന സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍. ഇതിനാവശ്യമായ സാധനസാമഗ്രികള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പ്ലാസ്റ്റിക്കോ പോളിമര്‍ ഘടകങ്ങളോ ആയിരിക്കും ഇതിനായി ഉപയോഗിക്കുക. രേഖാമൂലം നല്‍കിയ മറുപടിയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ നാളുകളായി റിസര്‍വ് ബാങ്ക് പദ്ധതിയിട്ടു വരികയായിരുന്നു. പ്ലാസ്‌റ്റിക് കറന്‍സി നോട്ടുകള്‍ക്ക് അഞ്ചുവര്‍ഷത്തെ ആയുസാണ് കണക്കാക്കുന്നത്. ഇതിനെ അനുകരിച്ച് കള്ളനോട്ടുണ്ടാക്കാന്‍ പ്രയാസമായിരിക്കുമെന്നും കരുതുന്നു. പേപ്പര്‍ കറന്‍സിയേക്കാള്‍ വൃത്തിയുള്ളതുമായിരിക്കും ഇത്. കള്ളനോട്ടുകള്‍ തടയുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലാണ് ആദ്യമായി പ്ലാസ്‌റ്റിക് കറന്‍സികള്‍ പുറത്തിറക്കിയത്.
വെറും 5 ദിവസം ! 5 കിലോ തീർച്ചയായും കുറയും ! ഇതാ ഒരു അത്ഭുത പാനീയം !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: