ഗസ്സ മുനമ്ബില്‍ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31,341 ആയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം.കഴിഞ്ഞ 24 മണിക്കൂറിനിടെ 69 ഫലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും 110 പേർക്ക് പരിക്ക് പറ്റിയെന്നും അധികൃതർ വ്യാഴാഴ്ച അറിയിച്ചു. ഇതോടെയാണ് മരണസംഖ്യ 31,341 ആയി ഉയർന്നത്. ഒക്‌ടോബർ ഏഴിന് ശേഷമുള്ള ആക്രമണങ്ങളില്‍ മൊത്തത്തില്‍ 73,134 പേർക്കാണ് പരിക്കേറ്റത്. അതേസമയം, ഗസ്സയില്‍ അപകടകരമായ പട്ടിണി സൃഷ്ടിക്കപ്പെട്ട സാഹചര്യത്തെ അപലപിക്കുന്ന പ്രമേയത്തില്‍ യൂറോപ്യൻ പാർലമെന്റ് വോട്ട് ചെയ്തു. 372 എംഇപികള്‍ അനുകൂലമായും 44 പേർ എതിർത്തും വോട്ട് ചെയ്തു. 120 പേർ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഗസ്സ മുനമ്പിൽ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30000 കടന്നു
RELATED ARTICLES