HomeAround KeralaKollamപ്രിജോ ആന്റണി എന്ന ഓൺലൈൻ വീരന്റെ ഞെട്ടിക്കുന്ന 'കേളിവിലാസങ്ങള്‍' ഇങ്ങനെ:

പ്രിജോ ആന്റണി എന്ന ഓൺലൈൻ വീരന്റെ ഞെട്ടിക്കുന്ന ‘കേളിവിലാസങ്ങള്‍’ ഇങ്ങനെ:

കൊല്ലം: ഒറ്റ നോട്ടത്തിൽ കണ്ടാൽ വളരെ മാന്യൻ. എന്നാൽ, പ്രിജോ എന്ന സുമുഖന്റെ വേലത്തരങ്ങൾ കേട്ടാൽ ആരും മൂക്കത്ത് വിരൽ വച്ച് പോകും. ചില ഓൺലൈൻ പീഡന വീരന്മാരെപ്പോലെ ബുദ്ധിജീവി പരാമർശങ്ങൾ നടത്തി ഫേസ്ബുക്കിൽ വിഹരിക്കുകയായിരുന്നു തൃശൂർ കൊടകരക്കാരൻ പ്രിജോ ആന്റണി എന്ന വിരുതനും. വിലങ്ങുവീണപ്പോൾ മാത്രമാണ് വേലത്തരങ്ങൾ ഓരോന്നായി മറനീക്കി പുറത്തു വരുന്നത്.

പക്ഷെ സ്ത്രീകൾ ചതിയുടെ കഥകൾ പുറത്തു പറയാൻ തയ്യാറാകുമോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു ‘ജെന്റിൽമാൻ’ ഇമേജായിരുന്നു പ്രിജോയ്ക്ക് ഫേസ് ബുക്കിൽ ഉണ്ടായിരുന്നത്. സാമൂഹിക വിഷയങ്ങളിൽ തന്റേതായ കാഴ്ചപ്പാടുകൾ ഒക്കെ വളരെ വിശ്വസനീയമായ രീതിയിൽ പറയുന്നതിൽ വിരുതനായിരുന്നു ഇയാൾ.
പ്രിജോയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ”പ്രായപൂർത്തി ആകാത്ത ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീകൾക്ക് സ്കൂൾ കുട്ടികളെ എത്തിച്ചു കൊടുക്കുന്ന ഒരു സംഘം തന്നെ ഇന്ത്യയിലും കേരളത്തിലും ഉണ്ട്. കൊച്ച് ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലോ അവരുടെ ബീജം കുടിച്ചാലോ സൗന്ദര്യം നിലനിൽക്കുമെന്ന വിശ്വാസവും, കുട്ടികളുമായുള്ള ബന്ധം സുരക്ഷിതമാണെന്ന തോന്നലും കൂടുതൽ സ്ത്രീകളെ ഇതിലേക്ക് പ്രേരിപ്പിക്കുന്നു. പെൺകുട്ടികളെ പീഡിപ്പിച്ച കഥകൾ മാത്രമേ കേൾക്കുന്നുള്ളൂ. പ്രായപൂർത്തി ആകുന്നതിന് മുൻപ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന്റെ കഥകൾ പല പുരുഷൻമാർക്കും പറയാനുണ്ടാകും. അതും പീഡനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇന്നലെ ഉണ്ടായ ഒരു അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാൻ ഇത് എഴുതുന്നത്.”

‘ഡോ. നോഹ-നമ്പത്ത്’ എന്നപേരിലാണ് പ്രിജോയുടെ ഫേസ്ബുക്ക് പേജ്. ആളൊരു തികഞ്ഞ സൽസ്വഭാവിയും സാമൂഹിക പ്രശ്നങ്ങളിൽ വളരെയധികം ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്നയാളാണ് എന്ന് ആരും വിശ്വസിച്ചു പോകും ഫേസ്ബുക്കിലെ പോസ്റ്റിംഗുകൾ കണ്ടാൽ. ഈ പോസ്റ്റിന് കമന്റിട്ടവർക്കൊക്കെ തത്സമയം മറുപടിയും കൊടുത്തിട്ടുണ്ട്. സെമിനാരിയിൽ പോയി പാതിവഴിയിൽ വൈദികപഠനം അവസാനിപ്പിച്ച കഥയും തന്നോടൊപ്പം കല്ല്യാണമുറപ്പിച്ച പെൺകുട്ടി മനസമ്മതത്തിന്റെ തലേന്ന് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയ കഥയുമൊക്കെ ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഈ മാസം 5ന് ഫേസ്ബുക്ക് എഴുത്തുകാരെക്കുറിച്ചുടുള്ള ഒരു നീണ്ട ലേഖനമായിരുന്നു പോസ്റ്റിയിരുന്നത്. പ്രിജോഅറസ്റ്റിലായതിന്റെ പത്ര കട്ടിംഗ്സാണ് ഇപ്പോൾ കമന്റുകളുടെ രൂപത്തിൽ പ്രിജോയുടെ അക്കൗണ്ടിനെ നിറയ്ക്കുന്നത്.
മുപ്പത്തഞ്ചിന് മുകളിൽ പ്രായമുള്ള വീട്ടമ്മമാരോടാണ് കക്ഷിക്ക് താല്പര്യം. ഫേസ്ബുക്കിലൂടെ വിവരങ്ങൾ മനസ്സിലാക്കി വീട്ടമ്മമാരുമായാണ് ചങ്ങാത്തം കൂടുന്നത്. വിദേശത്തുനിന്ന് പാരാസൈക്കോളജിയിൽ ബിരുദമെടുത്തയാളെന്നാണ് പ്രിജോ സ്വയം പരിചയപ്പെടുത്തുന്നത്. ഫേസ്ബുക്കിലൂടെ തിരഞ്ഞുപിടിക്കുന്ന സ്ത്രീകളെ നിരന്തര ചാറ്റിംഗിലൂടെ അടുപ്പക്കാരാക്കും. അവരുടെ ഫോൺനമ്പർ കരസ്ഥമാക്കും. പിന്നെ വാട്സ് ആപ്പിലൂടെ ചാറ്റിംഗ്. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചാണ് അവരെ വലയിലാക്കുന്നത്. മന: ശാസ്ത്രപരമായ കാര്യങ്ങളും തത്വചിന്തകളും സ്ത്രീകൾക്ക് ഉപദേശിച്ച് അവരുടെ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ച് ഉറ്റ സുഹൃത്തായി മാറും.

മരിച്ച ആത്മാക്കളുമായി സംസാരിക്കാൻ ഓജോ ബോർഡിന്റെ സഹായത്തോടെ അവസരമൊരുക്കുമെന്ന് പറഞ്ഞ് സ്ത്രീകളെ പ്രലോഭിപ്പിക്കും. ഇത് വിശ്വസിക്കുന്ന  സ്ത്രീകളെ ഏതെങ്കിലും ഹോട്ടലിലോ മറ്റു സുരക്ഷിത കേന്ദ്രത്തിലോ ക്ഷണിച്ചു വരുത്തും. അവിടെ എത്തിയാൽ ആദ്യം പല പൂജകളും നടത്തും. ചികിത്സയുടെ ഭാഗമെന്ന നിലയിൽ നഗ്‌നപൂജയ്ക്ക് നിർബന്ധിക്കും. തുടർന്ന് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കും.
പ്രശ്നപരിഹാരത്തിന് ബന്ധപ്പെടുന്ന സ്ത്രീകളോട് ആദ്യം അവരുടെ കൈകാലുകളുടെയും മുഖത്തിന്റെയും ചിത്രങ്ങളാണ് ചികിത്സയുടെ ഭാഗമായി അയച്ചുതരാൻ ആവശ്യപ്പെടുന്നത്. തുടർന്ന് ഓരോ ശരീരഭാഗത്തിന്റെയും ചിത്രങ്ങൾ മൊബൈലിൽ പകർത്തി വാട്സാപ്പിലൂടെ നൽകാൻ നിർബ്ബന്ധിക്കും. അതിൽ അവരുടെ ശരീര ഭാഗങ്ങളും ഉൾപ്പെടും. ഇങ്ങനെ അയച്ചുകൊടുത്ത ധാരാളം സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രിജോയുടെ മൊബൈലിൽ പൊലീസ് കണ്ടെത്തി. ഒന്നിലധികം സിംകാർഡുകൾ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സിനിമ മോഡൽ ഹൈടെക് വിദ്യകളുമായി ഒരു പീഡന വീരൻ !

അമ്മായിയമ്മയെ ക്രൂരമായി കൊല്ലാൻ ശ്രമിച്ച യുവതി ഭർത്താവ് സ്ഥാപിച്ച ഒളിക്യാമറയിൽ കുടുങ്ങി ! -വീഡിയോ

ഈ സ്പയിൻ രാജകുമാരി സരിതയേയും വെല്ലും !

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments