കണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്റെ പിന്തുണ എൽ ഡി ഫിന് കിട്ടിയതോടെ എല്‍.ഡി. എഫിലെ ഇ.പി. ലത കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറായി. ലതയ്ക്ക് 28 ഉം യു.ഡി. എഫ് സ്ഥാനാര്‍ഥിയായ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന് 27 ഉം വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് വിമതനായ പി.കെ.രാഗേഷ് ലതയ്ക്കാണ് വോട്ട് ചെയ്ത്. 55 അംഗങ്ങളുള്ള കോര്‍പ്പറേഷനില്‍ ഇരു മുന്നണികള്‍ക്കും 27 സീറ്റ് വീതമാണ് ലഭിച്ചിരുന്നത്.
വോട്ടെടുപ്പിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് തന്നെ വിളിച്ച് അനുരഞ്ജന ശ്രമം നടത്തിയെങ്കിലും വഴങ്ങിക്കൊടുക്കാതെയാണ് രാഗേഷ് ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മന്ത്രി കെ.സി.ജോസഫിന്റെ നേതൃത്വത്തിലും അനുരഞ്ജന ശ്രമങ്ങള്‍ തുടരുകയായിരുന്നു.