ക്രൂരമായി വധിക്കപ്പെട്ട ജിഷയുടെ പിതാവ്, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനാണെന്നുള്ള ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണം നിഷേധിച്ച് ജിഷയുടെ മാതാവ് രാജേശ്വരി രംഗത്ത് വന്നു. തന്നെയും പി പി തങ്കച്ചനെയും ചേര്‍ത്ത് അടിസ്ഥാനരഹിതമായ കഥകളാണ് ജോമോന്‍ പ്രചരിപ്പിക്കുന്നത്. തന്നെ ഒരു തവണ പോലും ജോമോന്‍ കാണാന്‍ വന്നിട്ടില്ലെന്നും രാജേശ്വരി പറയുന്നു. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച ജോമോന്‍പുത്തന്‍പുരക്കലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും രാജേശ്വരി പറഞ്ഞു.
പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലാണ് തങ്കച്ചനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപതു വര്‍ഷക്കാലമായി പിപി തങ്കച്ചന്റെ വീട്ടില്‍ വീട്ടുവേല ചെയ്തിരുന്നുവെന്നും മകളെന്ന നിലയില്‍ ജിഷ സ്വത്തിന്‍മേല്‍ അവകാശമുന്നയിച്ചെത്തിയപ്പോള്‍ അത് നിഷേധിച്ച തങ്കച്ചനെതിരെ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ജിഷ പറഞ്ഞിരുന്നു. അതിനുശേഷമാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടതെന്നും ജോമോന്റെ പരാതിയില്‍ പറയുന്നു. സംഭവം പി പി തങ്കച്ചൻ നിഷേധിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: