ന്യൂഡല്‍ഹി: ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും താരതമ്യേന ശക്തിയേറിയ ഭൂചലനം. പശ്ചിമ ബംഗാള്‍, അസം, ബിഹാര്‍, നാഗാലാന്‍ഡ്, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകളില്‍ നിന്നും കോളജുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ആളുകള്‍ ഇറങ്ങിയോടി. മേശകള്‍ ഇളകിയാടുന്ന പ്രതീതിയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാന്‍മര്‍ ആണ്. പത്ത് സെക്കന്‍ഡ് വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു ചലനം. കൊല്‍ക്കത്തയില്‍ ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങള്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസവും മ്യാന്‍മറില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ചുംബിക്കാനും ചുംബനം സ്വീകരിക്കാനും ഞാൻ തയ്യാർ: ഇഷ തൽവാർ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: