വെള്ളാപ്പള്ളി നടേശൻെറ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഡനമെന്ന് ആരോപണം. എസ്എഫ്‌ഐയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഇരുട്ടുമുറിയില്‍ ഇട്ട് മര്‍ദിക്കുകയും മുസ്ലിം വിദ്യാര്‍ത്ഥികളെ ജുമുഅ നമസ്‌കാരത്തിന് പോകാന്‍ അനുവദിക്കുന്നില്ലെന്നുമാണ് ആരോപണം. മതപരമായി പള്ളികളില്‍ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധമുളള വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുസ്ലിം വിദ്യാര്‍ഥികളെ വിടുന്നില്ലെന്നും കോളേജില്‍ തന്നെ നമസ്‌കരിച്ചാല്‍ മതിയെന്നുമാണ് അധികൃതരുടെ ശാഠ്യമെന്നും ഇവര്‍ വ്യക്തമാക്കി. കൂടാതെ മറ്റുകോളേജുകളില്‍ രാവിലെ 9.30 മുതല്‍ 3.30 വരെ ക്ലാസുകള്‍ നടക്കുമ്പോള്‍ ഇവിടെ പുലര്‍ച്ചെ 6.30 മുതല്‍ 8.30 വരെയാണ് ക്ലാസുകള്‍ നടക്കുന്നതും. ഇതുകൂടാതെ കലാകായിക പരിപാടികളോ, പ്രവര്‍ത്തനങ്ങളോ കോളേജില്‍ ഇല്ല. വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഇക്കാര്യത്തില്‍ പ്രതികരിച്ച രണ്ടു അധ്യാപകരെ കോളേജില്‍ നിന്നും പുറത്താക്കിയെന്നും ആരോപണമുണ്ട്. കോളേജിലെ ഫീസ് വര്‍ധന ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ ഇരുട്ടുമുറിയിലിട്ട് അധികൃതര്‍ മര്‍ദിക്കുന്നു. ഇതിന് നേതൃത്വം കൊടുക്കുന്നത് ബിഡിജെഎസ് നേതാവും കോളെജ് സെക്രട്ടറിയുമായ സുഭാഷ് വാസുവും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഓച്ചിറ വാസുവാണെന്നും എസ്എഫ്‌ഐ നേതാക്കള്‍ ആരോപിക്കുന്നു.
അതൊരു സർപ്രൈസ് ആയിരുന്നു ; തന്റെ പ്രണയത്തിനു പിന്നിലെ കഥ തുറന്നു പറഞ്ഞു അനുശ്രീ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: