ഹുബ്ലി: അച്ഛനും അമ്മയും തനിക്കരികിൽ കിടക്കുന്നത് ജീവനില്ലാതെയാണെന്നു തിരിച്ചറിയാനുള്ള പ്രായം അവനില്ല. കുലുക്കി വിളിച്ചിട്ടും അവർ എണീക്കാതെ വന്നതോടെ അവൻ കളിയുടെ ലോകത്തേക്ക് വീണ്ടും തിരിഞ്ഞു. മാതാപിതാക്കൾ മരിച്ച് കിടക്കുന്നത് അറിയാതെ അവര്‍ക്കരികില്‍ ഇരുന്ന് കളിക്കുന്ന ആ മൂന്ന് വയസുകാരനെ കാണുന്നവർ ദുഃഖമടക്കാൻ പാടുപെടുകയായിരുന്നു. കര്‍ണാടകയിലെ കൊപ്പലിലെ മുനീറാബാദ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. അച്ഛനും അമ്മയും ഉറങ്ങുകയാണെന്ന് ധരിച്ചാണ് മൂന്ന് വയസുകാരന്‍ ഇരുവരെയും വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നത്. മൃതദേഹങ്ങള്‍ക്കരികില്‍ ഏറെ നേരമായി ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ടയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവന്റെ മാതാപിതാക്കള്‍ മരിച്ചു കിടക്കുകയാണെന്ന് വ്യക്തമായത്.
ഇരാന തലാവാര്‍ (50), മഞ്ജുള (40) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രിയാണ് ദമ്പതികള്‍ മുനീറാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ ഉറങ്ങാന്‍ കിടന്ന ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അച്ഛനും അമ്മയും ഉടനെ എണീക്കുമെന്നു ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന കുഞ്ഞിന്റെ സംസാരം കണ്ടു നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. തൽവാറിന്റെ മൊബൈലിൽ നിന്നും പോലീസ് ഇയാളുടെ ബന്ധുക്കളെ വിളിച്ച മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുണ്ടാക്കി. കുട്ടിയെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കും.
വീട്ടമ്മയെ രണ്ടാം വട്ടം ബലാൽസംഗം ചെയ്യുമ്പോൾ ഇമാമിനെ പിടികൂടിയതിങ്ങനെ ! വീഡിയോ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: