ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടമ്മയെ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തെന്നാരോപിച്ച് ബിജ്നോര്‍ സിറ്റി ജുമാ മസ്ജിദിലെ മുഖ്യഇമാമായ മൗലാന അന്‍വറുല്‍ ഹക്കിനെതിരെ കേസ്. 30കാരിയായ യുവതിയെ ശരീരത്തില്‍ കൂടിയ ദുഷ്ടശക്തിയെ ഒഴിപ്പിക്കാനെന്ന പേരില്‍ ഒറ്റയ്ക്ക് വിളിച്ച് പീഡിപ്പിക്കുകയായിരുന്നു. അതിന് പിന്നാലെ വീട്ടിലെത്തി വീണ്ടും പീഡിപ്പിക്കുന്നതിനിടെയാണ് ഇമാമിനെ കയ്യോടെ പിടികൂടിയത്. ആഗസ്റ്റ് 19നാണ് ബലാത്സംഗത്തിനിടെ ഇമാമിനെ യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്.
പ്രവാചകനെ അപമാനിച്ചെന്ന ആരോപണമുയര്‍ന്ന, കമലേഷ് തിവാരിയെ കൊന്നാല്‍ 51 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുന്‍പും വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് 40കാരനായ ഈ ഇമാം. ഒരു മാസത്തിലധികമായി അസുഖ ബാധിതയായ യുവതിയെ ഭര്‍ത്താവാണ് ഹക്കിനടുത്ത് എത്തിച്ചത്. ഭാര്യ പിശാചിന്റെ പിടിയിലാണെന്നും, ഹരിദ്വാറിലെ കലിയാര്‍ ദര്‍ഖയിലെത്തിച്ച് പ്രാര്‍ത്ഥന നടത്തിയാലേ ഭേദമാകൂ എന്നും ഇമാം ഭര്‍ത്താവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. അങ്ങനെ മൂവരും ഹരിദ്വാറിലേക്ക് പോയി. ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ യുവതിയെ ഇമാമിന്റെ മുറിയിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ആദ്യമായി ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിനോട് പറയരുതെന്ന് സ്ത്രീയെ ഇമാം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹരിദ്വാറില്‍ നിന്ന് തിരിച്ചെത്തിയ ശേഷം, ഹക്ക് വീണ്ടും ഭര്‍ത്താവില്ലാത്ത സമയത്ത് യുവതിയുടെ വീട്ടിലെത്തി. സഹായിയെ പുറത്ത് കാവല്‍ നിര്‍ത്തി അകത്ത് കയറിയ ഇമാം വീണ്ടും യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഇതിനിടയില്‍ വീട്ടിലെത്തിയ ഭര്‍ത്താവിനെ സഹായി തടഞ്ഞെങ്കിലും, വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറുമ്പോളാണ് ബലാത്സംഗ രംഗം ഭര്‍ത്താവ് കാണുന്നത്. ഒച്ചവെച്ച് ആളെക്കൂട്ടിയ ഭര്‍ത്താവ്, ഇമാമിനെ മര്‍ദിക്കുകയും ചെയ്തു.
ചിലരീ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. കൃത്യത്തിനിടെ ഇമാമിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ യൂട്യൂബിലും സജീവമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളുടെ പേടിയില്‍, ഇമാം ഭര്‍ത്താവിനും നാട്ടുകാരില്‍ ചിലര്‍ക്കുമെതിരെ കള്ളക്കേസ് കൊടുക്കുകയായിരുന്നു. ഈ കേസ് അന്വേഷിച്ച പോലീസാണ് സംഭവത്തിന് പിന്നിലെ സത്യം കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് പോലീസ് വിധേയയാക്കി. ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും , നാട്ടുകാരുടെ മൊബൈല്‍ ദൃശ്യങ്ങളും ഹക്കിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചു. അതേസമയം തന്നെ കുടുക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവുമായി മൗലാന അന്‍വറുല്‍ ഹക്കും രംഗത്തെത്തി.
”മോഹൻലാൽ അത് പറഞ്ഞപ്പോൾ ഞാൻ പറക്കുകയായിരുന്നു” ; ഷക്കീല ഇങ്ങനെ പറയാൻ കാരണമെന്ത്?
16 വയസ്സുകാരനെ നഗ്നവീഡിയോ കാണിച്ച് വിവാഹത്തിന് നിര്‍ബന്ധിച്ചത് 23 കാരി ! ; കുടുക്കിയത് ചേട്ടനും !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: