HomeAround KeralaMalappuramപൊന്നാനിയിൽ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ ഒരു പ്രണയ കഥ !

പൊന്നാനിയിൽ നാട്ടുകാരെ മുൾമുനയിൽ നിർത്തിയ ഒരു പ്രണയ കഥ !

ഒരു കാറിനെപ്പറ്റിയും അതിലുണ്ടായിരുന്ന യുവതിയെയും കൂടെയുണ്ടായിരുന്ന യുവാക്കളെയും പ്പറ്റിയായിരുന്നു പൊന്നാനിക്കാര്‍ തിങ്കളാഴ്ച്ച ചര്‍ച്ച ചെയ്തത്. ഈ കള്ളക്കടത്തുകാരെ (?) പോലീസ് പിടിക്കുന്ന കാഴ്ച കാണാൻ ജനങ്ങളും കൂടി. എന്നാൽ പിടികൂടിയവരെ പറഞ്ഞത് കേട്ട് ഞെട്ടിയത് പോലീസും നാട്ടുകാരുമായിരുന്നു. കാമുകനെ തേടി യുവതി കാറില്‍ ആണുങ്ങളുമായി കറങ്ങിയതോടയാണ് പ്രശ്നമായത്. ഇന്നലെ രാവിലെ എട്ടരയോടെയാണു നാഗര്‍കോവില്‍ സ്വദേശിനിയായ പെണ്‍കുട്ടി പൊന്നാനി പള്ളപ്രത്തെത്തിയത്. മണിക്കൂറുകളോളം കാര്‍ നിര്‍ത്തിയിട്ടു വണ്ടിയില്‍നിന്നു യുവതി പുറത്തിറങ്ങാതെ നിന്നതോടെയാണു നാട്ടുകാര്‍ യുവതി യുവതിയെ കുറിച്ച്‌ ദുരൂഹതകള്‍ നിറഞ്ഞ കഥകള്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് യുവതിയും സംഘത്തെയും പൊലീസ് പിടിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

 

 

 

പൊന്നാനിക്കാരെ ഞെട്ടിച്ച ആ കഥ ഇങ്ങനെ: തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാര്‍ അമിതവേഗതയില്‍ പൊന്നാനി ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് പൊന്നാനിയില്‍ തടയാന്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ചു കാര്‍ കടന്നുകളഞ്ഞു. തുടര്‍ന്നു പോലീസ് കാറിനെ സിനിമാസ്റ്റൈലില്‍ പിന്തുടർന്നു. പോലീസ് വാഹനങ്ങളും കാറും തമ്മിലുള്ള മത്സരഓട്ടം നാട്ടുകാരിലും അമ്പരപ്പ് സൃഷ്ടിച്ചു. ഏറെ നേരം പിന്‍തുടര്‍ന്ന ശേഷം കാര്‍ തടഞ്ഞു കാറിലുണ്ടായിരുന്നവരെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. എന്നാല്‍ കാറിനുള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ യുവതി സമ്മതിച്ചില്ല. യുവതിയും പോലീസും ഏറെ നേരം വാക്കേറ്റവും നടന്നു.

 

 

 

കള്ളക്കടത്തുകാരാണ് കാറിലുണ്ടായിരുന്നതെന്നാണ് പോലീസും നാട്ടുകാരും വിചാരിച്ചിരുന്നത്. എന്നാൽ സംഭവം അതല്ലായിരുന്നെന്നു നാട്ടുകാർക്ക് വൈകിയാണ് മനസ്സിലായത്. പൊന്നാനി സ്വദേശിയായ യുവാവുമായി കാറിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശിനിയായ യുവതി കടുത്ത പ്രണയത്തിലായിരുന്നു. ഇതിനിടെ നാട്ടിലേക്കു മടങ്ങിയ യുവാവ് മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുന്നതായി യുവതി മണത്തറിഞ്ഞു. കല്യാണം എങ്ങനെയും മുടക്കണമെന്ന ലക്ഷ്യവുമായി കുറെ വാടകഗുണ്ടകളുമായി യുവതി പൊന്നാനിക്കു വച്ചുപിടിപ്പിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ നാഗര്‍കോവില്‍ പോലീസില്‍ പരാതി നല്കിയിരുന്നു. സൈബര്‍സെല്‍ വഴി പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തിയ തമിഴ്‌നാട് പോലീസ് ഈ വിവരം പൊന്നാനി പോലീസിന് കൈമാറിയിരുന്നു. ഇതാണ് ഒരു ദിവസം നീണ്ട കള്ളക്കടത്തു കഥയിലേക്ക് വഴി തെളിച്ചത്.

 

 

 

നാഗര്‍കോവിലില്‍നിന്ന് മാതാപിതാക്കളെത്തിയശേഷമാണ് പെണ്‍കുട്ടി കാറില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയത്. ഇടയ്ക്ക് ഇറങ്ങിയില്ലെങ്കിൽ ഡോർ വെട്ടിപ്പൊളിച്ചു പുറത്തിറക്കുമെന്ന് പൊലീസ് പറഞ്ഞിട്ടും യുവതി കുലുങ്ങിയില്ല. ”എന്നാൽ പിന്നെ വെട്ടിപ്പൊളിച്ചു പുറത്തെടുക്ക്, കാണട്ടെ” യുവതി പോലീസിനോട് പറഞ്ഞു. ഏതായാലും യുവതിയുടെ വീട്ടുകാർ എത്തിയതോടെ ആശങ്കകൾക്ക് വിരാമമായി. ഉച്ചയോടെ യുവതിയെ പൊലീസ് വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയച്ചു. എന്നാല്‍ കാമുകനെക്കുറിച്ച്‌ പരാതി പറയാനോ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനോ യുവതി തയാറായില്ല.

”മോഹൻലാൽ അത് പറഞ്ഞപ്പോൾ ഞാൻ പറക്കുകയായിരുന്നു” ; ഷക്കീല ഇങ്ങനെ പറയാൻ കാരണമെന്ത്?

16 വയസ്സുകാരനെ നഗ്നവീഡിയോ കാണിച്ച് വിവാഹത്തിന് നിര്‍ബന്ധിച്ചത് 23 കാരി ! ; കുടുക്കിയത് ചേട്ടനും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments