മകളുടെ ശരീരത്തിലെ പ്രേതബാധ ഒഴിപ്പിക്കാന്‍ കൂറ്റന്‍ ക്രൂശിതരൂപമുള്ള മരക്കുരിശ് ദേഹത്തേക്ക് തള്ളിയിട്ട് മാതാവ് മകളെ കൊന്നു. സംഭവത്തില്‍ യുവാനിത ഗോമസ് എന്ന 50 കാരിയാണ് പിടിയിലായിരിക്കുന്നത്. 33 കാരിയായ മകള്‍ ജെനീവയുടെ ദേഹത്തേക്കാണ് ക്രൂശിതരൂപം ഇട്ടത്. ഒക് ലോമ നഗരത്തിലെ വീട്ടില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവം മാതാവ് പോലീസിനോട് തുറന്നു പറഞ്ഞിട്ടുണ്ട്. ജനീവയുടെ മുഖത്തും തൊണ്ടയിലും കൂറ്റന്‍ മരക്കുരിശ് ഏല്‍പ്പിച്ച ആഴത്തിലുള്ള പരിക്കാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മകളെ സാത്താനില്‍ നിന്നും രക്ഷിക്കാന്‍ മുമ്പും യുവാനിത ക്രൂരമായ കൃത്യങ്ങള്‍ ജെനീവയോട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ മകളെ പല തവണ മര്‍ദ്ദിച്ചിരുന്ന യുവാനിത സാത്താനെ ശരീരത്തില്‍ നിന്നും പുറത്ത് പോകുവാന്‍ ആക്രോശിച്ച് ജെനീവയെ മുറിവേല്‍പ്പിക്കുന്നത് പതിവായിരുന്നു. മാതാവിനെതിരേ കൊലപാതകത്തിനാണ് കേസ്.
മകള്‍ക്ക് പ്രേതബാധയുണ്ടെന്ന് താന്‍ സംശയിച്ചിരുന്നതായി ഗോമസ് പോലീസിനോട് പറഞ്ഞു. കൂറ്റന്‍ ക്രൂശിത രൂപം മകളുടെ കഴുത്തിലേക്ക് തള്ളിയിട്ടെന്നും വായില്‍ നിന്നും രക്തം പുറത്തുവരുന്നത് വരെ ആ സ്ഥിതിയില്‍ തുടര്‍ന്നെന്നും മരിച്ചെന്ന് ഉറപ്പായ ശേഷം ക്രൂശിതരൂപത്തിലേക്ക് കയറ്റി വെച്ചിട്ട് മകളുടെ മൃതദേഹം ഇവര്‍ കഴുകുകയും ചെയ്തു. മകളുടെ കൈകളില്‍ മാതാവ് മുറിവും ചതവും വരുത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
”മോഹൻലാൽ അത് പറഞ്ഞപ്പോൾ ഞാൻ പറക്കുകയായിരുന്നു” ; ഷക്കീല ഇങ്ങനെ പറയാൻ കാരണമെന്ത്?
വീട്ടമ്മയെ രണ്ടാം വട്ടം ബലാൽസംഗം ചെയ്യുമ്പോൾ ഇമാമിനെ പിടികൂടിയതിങ്ങനെ ! വീഡിയോ
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: