മരട് ക്വേട്ടഷൻ കേസിൽ ഒളിവിലായിരുന്ന മരട് മുനിസിപ്പൽ വൈസ് ചെയർമാൻ ആൻറണി ആശാൻപറമ്പിൽ കീഴടങ്ങി. രണ്ടുമാസം ഒളിവിൽ കഴിഞ്ഞശേഷമാണ് ആൻറണി പൊലീസിൽ കീഴടങ്ങിയത്. ആൻറണിയുടെ കൂട്ടു പ്രതിയും മരട് നഗരസഭാ കൗൺസിലറുമായ ജിംസൺ പീറ്ററും കീഴടങ്ങി. കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി പൊലീസിൽ കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തി ഇവർ കീഴടങ്ങുകയായിരുന്നു.
ഐ.എൻ.ടി.യു.സി പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി മർദ്ദിച്ച കേസിലെ പ്രതിയാണ് ആൻറണി. കേസിനെ തുടർന്ന് ആൻറണിയെയും കൂട്ടുപ്രതി ജിംസൺ പീറ്ററിനെയും കോൺഗ്രസ് പാർട്ടിയിൽനിന്നു നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, തനിക്കെതിരെയുള്ള കേസ് കേസ് രാഷ്ട്രീയപ്രേരിതമാണെന്നും താൻ ഒളിവിൽ കഴിയുകയായിരുന്നില്ലെന്നും ജാമ്യാപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നെന്നും ആൻറണി മാധ്യമങ്ങളോടു പ്രതികരിച്ചു.
ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: