കൊച്ചി: തനിക്ക് വേണ്ടി വാദിക്കാൻ അഡ്വ. ആളൂരിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാം. ഈ ആവശ്യമുന്നയിച്ച് അമീർ വിചാരണ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. അമീറിനു വേണ്ടി വാദിക്കാന്‍ സമ്മതമറിയിച്ച് നേരത്തെ ആളൂര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അനുമതി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് അമീര്‍ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയത്. ആളൂരിന് തനിക്ക് വേണ്ടി വാദിക്കാന്‍ താല്‍പ്പര്യമുള്ളപ്പോള്‍ കോടതി അതിന് അനുവദിക്കണമെന്ന് അമീര്‍ പറയുന്നു. ഇപ്പോഴും കേസ് ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ആളൂരും അറിയിച്ചു.
സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് ആളൂര്‍ ആയിരുന്നു. ഗോവിന്ദചാമിയുടെ കൊലക്കയര്‍ ജീവപര്യന്തമായി ചുരുങ്ങുകയും ചെയ്തു. തനിക്കും കിട്ടുക കൊലക്കയറാവാമെന്നുറപ്പിച്ച അമീർ, ആളൂർ തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷ വച്ചാകാം ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചത്. കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ലാത്തതിനാലാണ് ആളൂരിനെ ആവശ്യപ്പെടുന്നതെന്ന് ജയില്‍ സൂപ്രണ്ട് വഴി സമര്‍പ്പിച്ച അപേക്ഷയില്‍ അമീര്‍ പറയുന്നു. തനിക്ക് എഴുതാന്‍ അറിയാത്തതിനാല്‍ പറഞ്ഞു കൊടുത്തത് പ്രകാരം സഹ തടവുകാരെക്കൊണ്ട് എഴുതിപ്പിക്കുകയാണെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.
പെൺകുട്ടികൾക്ക് ഈ പാസ്‌വേഡ് നൽകൂ; മാനവും ജീവനും സുരക്ഷിതമാക്കാം !
കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം
കേരളാ പോലീസിന്റെ മുന്നറിയിപ്പ് ! ജാഗ്രതപാലിക്കുക ! !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: