തിരുവനന്തപുരം: ജിഷയുടെ ക്രൂരമായ കൊലപാതകത്തിന് കാരണക്കാരായത് സംസ്ഥാന സര്‍ക്കാരാണെന്ന് എ.ഡി.ജി.പി. ആര്‍.ശ്രീലേഖ. നിര്‍ഭയ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായിരുന്ന ശ്രീലേഖ സര്‍ക്കാരിനെ വിമര്‍ശിച്ചത് ബ്ലോഗിലൂടെയാണ്. താന്‍ തയാറാക്കിയ പദ്ധതിപ്രകാരം ആരംഭിച്ച നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി അഞ്ച് മാസത്തിനുള്ളില്‍ ഇല്ലാതാക്കിയ സര്‍ക്കാര്‍ നടപടിയെയാണ് ശ്രീലേഖ വിമര്‍ശിച്ചത്. ഇത് സര്‍ക്കാരിന്റെ നിരുത്തരവാദിത്തം ആണെന്ന് എ.ഡി.ജി.പി. പറയുന്നു.
2014ല്‍ നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിയെക്കുറിച്ച് താന്‍ എഴുതിയത് അഭിമാനത്തോടെയായിരുന്നു. താന്‍ ഏറെ ആഗ്രഹിച്ച ദൗത്യം തനിക്കു കിട്ടിയതില്‍ ഏറെ സന്തോഷം തോന്നിയിരുന്നു. 72 മണിക്കൂര്‍ സമയം ചെലവിട്ടാണ് താന്‍ പദ്ധതിരേഖ തയാറാക്കിയത്. അതേ പദ്ധതിയുടെ മരണവും താന്‍ നേരില്‍ കണ്ടു. ഇതൊക്കെ പറയേണ്ടിവന്നതില്‍ തനിക്കു ദുഃഖമുണ്ട്. എ.ഡി.ജി.പി. പറയുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: