നവജാതശിശുക്കളെ വിൽപ്പന നടത്തിയ ഡോക്ടര്‍ തമിഴ്‌നാട്ടിലെ നാമക്കലില്‍ പിടിയില്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അനുരാധയും അവയവക്കടത്തിലെ ബ്രോക്കറുമാണ് അറസ്റ്റിലായത്. അവയവ കടത്തിലും ഇരുവരും ഏര്‍പ്പെട്ടതായും തിരുച്ചിറപ്പല്ലി തിരുനെവേലി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ചിലരുടെ സഹായം കിട്ടിയെന്നും സൂചനയുണ്ട്. ജോലിയില്‍ നിന്നും അനുരാധയെ പിരിച്ചുവിടാനും സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടു.
നവജാതശിശുവിന് സുഖമില്ലാതായത്തോടെ ഒക്ടോബര്‍ 12 ന് ആശുപത്രിയില്‍ എത്തിയ ദിനേശ് -നാഗജ്യോതി ദമ്ബതികളെ ലോകമ്മാള്‍ സമീപിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചത്. ജില്ലാ കളക്ടര്‍ക്കും എസ് പിക്കും സംശയം തോന്നിയ ഇരുവരും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറും ബ്രോക്കറും കുടുങ്ങിയത്. നാമക്കല്‍ ജില്ലയിലെ തിരുചെങ്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന പാവങ്ങളെയാണ് 49 കാരിയായ ഈ വനിതാ ഡോക്ടര്‍ ലക്ഷ്യമിടുന്നത്. രണ്ടു കുട്ടികള്‍ ഉള്ള അമ്മമാരുടെ അടുത്തേക്ക് സഹായിയായ ലോകമ്മാളെ അയക്കും. ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000 രൂപ നിരക്കില്‍ നവജാത ശിശുക്കളെ വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കും. ഇതേ രീതിയില്‍ എഴ് കുഞ്ഞുങ്ങളെ കൈമാറി പണം വാങ്ങിയെന്നാണ് അനുരാധയുടെ കുറ്റസമ്മതം.