ബസുകളില്‍ മനഃപൂർവം തിരക്കുണ്ടാക്കി സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുന്ന സംഘത്തില്‍പെട്ട തമിഴ്‌നാട് സ്വദേശിനിയെ പോലീസ് പിടികൂടി. മധുര റെയില്‍വേ കോളനിയില്‍ താമസിക്കുന്ന എസക്കിയുടെ ഭാര്യ തങ്കമ്മ(23)യെ എസ്‌ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ആമ്പല്ലൂരില്‍ നിന്നും പോട്ടയിലേക്ക് വരുംവഴി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍വച്ചാണ് വരന്തരപ്പിള്ളി ചിറയത്ത് ചൊക്കിരിവീട്ടില്‍ ജോജന്റെ ഭാര്യ സുരഭിയുടെ പണമടങ്ങിയ പഴ്‌സ് മോഷ്ടിച്ചത്. അഡീഷണല്‍ എസ്‌ഐ എന്‍.ജി. ശശീന്ദ്രന്‍, സീനിയര്‍ സിപിഒമാരായ സി.കെ.സുരേഷ്, ജിബി ബാലന്‍, ഹോം ഗാര്‍ഡ് പി.കെ.ജോയി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
കൊടകരയില്‍ നിന്നു കയറിയ രണ്ടു തമിഴ് സ്ത്രീകളില്‍ ഒരാള്‍ ഇടയ്ക്കുവച്ച് ഇറങ്ങിപ്പോയി. പിന്നീട് പോട്ട പാപ്പാളി ജംഗ്ഷനില്‍ യാത്രക്കാര്‍ ഇറങ്ങിയപ്പോള്‍ അടുത്ത സ്ത്രീ മനപ്പൂര്‍വം തിരക്കുണ്ടാക്കിയിരുന്നു. അവിടെ ഇറങ്ങിയ സുരഭിയുടെ പഴ്‌സാണ് നഷ്ടപ്പെട്ടത്. ഉടനെ പോലീസില്‍ വിവരം അറിയിച്ചു. ഒരു ഓട്ടോയില്‍ കയറി സുരഭി ബസിനെ പിന്തുടര്‍ന്നു. പോലീസ് എത്തിയപ്പോള്‍ പഴ്‌സ് സീറ്റിനടിയിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ലക്ഷത്തോളം രൂപ ബാഗിന്റെ മറ്റൊരു അറയില്‍ ഉണ്ടായിരുന്നു. ഇത് മോഷ്ടാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പഴ്‌സില്‍ വച്ചിരുന്ന 3000 രൂപ മാത്രമേ മോഷ്ടാവിന്റെ ശ്രദ്ധയിൽ പെട്ടുള്ളു.
മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ആദിവാസി ഊരുകളിൽ നടക്കുന്ന ക്രൂരതകൾ തുറന്നു പറഞ്ഞു പെൺകുട്ടി !
ഇനി രക്തപരിശോധനയിലൂടെ നമ്മൾ മരിക്കുന്ന സമയം അറിയാൻ കഴിയും !
ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: