പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവിന് ബാദ്ധ്യത 80,000 രൂപ മാത്രമെന്ന് പോലീസ്. പെരുമ്പാവൂര്‍ കോടനാട് മീമ്പാറയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ ആറു വയസ്സുകാരന്‍ വസുദേവിനെ കൊലപ്പെടുത്തിയ കേസില്‍ ചൂരമുടി വെള്ളപ്‌ളാവില്‍ വീട്ടില്‍ ബാബു വെളിപ്പെടുത്തിയ ത് പോലീസിനെ പോലും ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. ഉറങ്ങിക്കിടക്കുകയായിരുന്ന മകന്റെ മുഖത്ത് ആദ്യം ഒരു തുണി വലിച്ചിട്ടു. അതിന് ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ വലിയ പെയിന്റ് പാട്ടയില്‍ വെള്ളം നിറച്ച ശേഷം 20 മിനിറ്റ് തല മുക്കിപ്പിടിച്ചു. പിന്നീടാണ് മൃതദേഹം ചാക്കില്‍കെട്ടി അടുത്തുള്ള പൊട്ടക്കിണറ്റില്‍ ഇട്ടത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യ ജോലിക്ക് പോയ സമയത്തായിരുന്നു ബാബു മകനെ കൊന്ന് തള്ളിയത്.
കടബാദ്ധ്യത മൂലമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ നേരത്തേ പോലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ക്ക് വെറും 80,000 രൂപ മാത്രമാണ് കടമെന്നും മറ്റെന്തെങ്കിലുമാകാം കൊലപാതക കാരണമെന്നും പോലീസ് പറഞ്ഞു. ഇക്കാര്യം അറിയുന്നതിനായി പ്രതിയെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. മകനെ ശ്വാസം മുട്ടിച്ചായിരുന്നു കൊന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മകനും താനും ദീര്‍ഘദൂരയാത്ര പോകുകയാണെന്ന് ശനിയാഴ്ച ബാബു ഭാര്യയോട് പറഞ്ഞിരുന്നു. കടബാദ്ധ്യത കൊണ്ടാണ് മകനെ കൊന്നതെന്നാണ് ബാബു പോലീസിന് നല്‍കിയിട്ടുള്ള മൊഴി. മകനെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകത്തിന് ശേഷം ചില തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കാണ് ഇയാള്‍ പോയത്. കൃത്യത്തിന് ശേഷം പളനിയിലേക്കാണ് പോയത്.
ഞാൻ ആരെയും തല്ലിയില്ല; സംഭവിച്ചത് മറ്റൊന്ന്…. മിത്ര കുര്യൻ പറയുന്നു…..
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: