കറണ്ട് ബില്ലടയ്ക്കാത്ത വീട്ടിൽ ലൈൻ കട്ട് ചെയ്യാനെത്തിയ ലൈൻമാൻ കണ്ടത് സങ്കടക്കാഴ്ച. ഒടുവിൽ സ്വന്തം പോക്കറ്റിൽനിന്നും ഒരുവർഷത്തെ ബിൽ ഒരുമിച്ചടച്ചു. കൊല്ലം ചവറ കെ.എസ്. ഇ. ബി സെക്ഷനിലെ ലൈൻമാൻ പൻമന വടക്കുംതല ചുമടുതാങ്ങി ജംഗ്ഷന് സമീപം കൊച്ചു മുക്കട കിഴക്കതില്‍ അബ്ദുള്‍ സമതിന്റെ മകൻ റനീസാണ് ആ യുവാവ്.
സംഭവം ഇങ്ങനെ: കറണ്ട് ബില്ലടയ്ക്കാത്ത വീട്ടിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാനാണ് റെനീസ്, മടപ്പള്ളി അമ്ബാടി ജംഗ്ഷന് സമീപം പെരു മുത്തേഴത്തു പടിഞ്ഞാറ്റതില്‍ പരേതനായ ശിവൻ കുട്ടിയുടെ വീട്ടിൽ എത്തിയത്. എന്നാൽ അവിടുത്തെ അവസ്ഥ പരിതാപകരമായിരുന്നു. ശിവൻ കുട്ടിയും ഭായും മരിച്ച സാഹചര്യത്തില്‍ മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെയും ഏഴാം ക്ലാസുകാരനായ ഇളയ മകന്റെയും ഏക ആശ്രയം അച്ഛന്റെ അനുജനായിരുന്നു (കൊച്ചച്ചൻ ). എന്നാല്‍ തടിപ്പണിക്കാരനായ കൊച്ചച്ചൻ മാസങ്ങള്‍ക്ക് മുമ്ബ് തട്ടിനുമുകളില്‍ നിന്നു വീണു ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി.അതാണ് കറണ്ട് ബില്ലടക്കം മുടങ്ങുന്നതിന് കാരണമായത്. ഈ സങ്കടകഥ കുട്ടികളില്‍ നിന്നറിഞ്ഞപ്പോള്‍ മനസലിവ് തോന്നിയ റനീസ് ഒരു വര്‍ഷത്തെ ബില്ല് ഒന്നിച്ചടയ്ക്കുകയായിരുന്നു.