90 വയസുകാരി കണ്ടിയൂരില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതിയെ
പിടികൂടാൻ പോലീസിനെ സഹായിച്ചത് മൊബൈല്‍ ഫോണ്‍. ബുധനാഴ്ച്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. പരാതി കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പ്രതിയെ പിടികൂടിയിരുന്നു. പ്രതി ഓടിളക്കിയാണ് വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. അമ്മയും മകളും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവം കാണാന്‍ പോയ മകള്‍ രാവിലെ തിരികെ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. 90 കാരിയുടെ മുഖത്തും ജനനേന്ദ്രിയ ഭാഗത്തും സാരമായ മുറിവുകള്‍ ഏറ്റിരുന്നു.
സ്ത്രീകളാരും വീട്ടില്‍ ഇല്ലെന്ന് മനസിലാക്കി വീട്ടിലെത്തിയ ഇയാൾക്ക് വീടിനുള്ളില്‍ കടക്കാന്‍ സാധിക്കാതിരുന്നതോടെ ഓടിളക്കിയാണ് വീടിനുള്ളില്‍ കടന്നത്. പീഡനത്തിനുശേഷം സ്വന്തം മൊബൈല്‍ എടുക്കാന്‍ പ്രതി മറന്നു. വീട്ടിലെത്തിയ ബന്ധുക്കള്‍ ഈ ഫോണ്‍ പോലീസിന് കൈമാറുകയും ചെയ്തു. കൂടാതെ വൃദ്ധ പീഡിപ്പിച്ചയാളെക്കുറിച്ച് നല്കിയ സൂചനകളും പ്രതിയിലേക്കെത്താന്‍ പോലീസിനെ സഹായിച്ചു. അബോധാവസ്ഥയിലായിരുന്ന വൃദ്ധയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !
മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: