പത്തനംതിട്ട: ചുട്ടിപ്പാറ വിനോദസഞ്ചാര കേന്ദ്രം കാണാനെത്തിയ വിദ്യാര്‍ഥിനികള്‍ മദ്യവും കഞ്ചാവും ഉപയോഗിച്ച് ബോധം കെട്ടു. കൂടെയുണ്ടായിരുന്ന കൂട്ടുകാരികൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയഫോഴ്‌സ് എത്തി യുവതികളെ ആശുപത്രിയിലെത്തിച്ചു. ഇവർക്ക് കഞ്ചാവും മദ്യവും നൽകിയ മുന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
പോലീസ് പറയുന്ന സംഭവം ഇങ്ങനെ:
സ്വകാര്യ സ്‌ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുന്ന ആറ് വിദ്യാര്‍ഥിനികളാണ് ഇവർ. രാവിലെ ക്ലാസില്‍ പോകാന്‍ നഗരത്തില്‍ എത്തിയ യുവതികള്‍ പിന്നീട് ചുട്ടിപ്പാറയിലേക്ക് പോവുകയായിരുന്നു. ആ സമയം ഇവിടെയുണ്ടായിരുന്ന ഏഴു യുവാക്കള്‍ ചേര്‍ന്ന് മദ്യവും കഞ്ചാവും നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഇവിടെ മദ്യപിച്ച് നില്‍ക്കുന്ന യുവാക്കളിലൊരാളെ പെണ്‍കുട്ടികള്‍ക്ക് മുന്‍പരിചമുണ്ടായിരുന്നുവെന്നും ഇയാള്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടികള്‍ക്ക് മദ്യവും കഞ്ചാവും നല്‍കുകയായിരുന്നുവെന്നും പറയപ്പെടുന്നു. രാവിലെ പത്തോടെ ചുട്ടിപ്പാറയില്‍ എത്തിയ ശേഷം വടക്കുവശത്തുള്ള കുന്നിന്‍ ചെരിവിലേക്ക് പെണ്‍കുട്ടികളെ യുവാക്കള്‍ കൂട്ടിക്കൊണ്ടുപോയി. ഉച്ചയ്‌ക്ക് രണ്ടോടെ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കഞ്ചാവ് നല്‍കി. പിന്നീട് യുവാക്കളില്‍ രണ്ടുപേര്‍ കണ്ണങ്കരയില്‍ വന്ന് മദ്യം വാങ്ങി ചുട്ടിപ്പാറയിലെത്തി യുവതികള്‍ക്ക് മദ്യം നല്‍കുകയായിരുന്നു. കഞ്ചാവ് വലിച്ചത്തോടെ യുവതി കുഴഞ്ഞു വീണു. ഇതോടെ സംഭവം പന്തിയല്ലെന്ന് കണ്ട യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മറ്റു യുവതികള്‍ സമീപവാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേന എത്തിയാണ് അബോധാവസ്‌ഥയിലായ യുവതികളെ ആശുപത്രിയിലെത്തിച്ചത്. യുവാക്കളെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കമ്പനിയുമായുള്ള ബന്ധം ശക്തമാക്കാൻ ഈ ബോസ് ജീവനക്കാരികളായ യുവതികളോട് ചെയ്തത് ! വീഡിയോ കാണാം
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: