കൊല്ലം: പ്രോഗാം ആങ്കര്‍ ചെയ്യാനെത്തുന്ന അവതാരകരോട് സംഘാടകര്‍ മോശമായി പെരുമാറിയ സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ വേലി തന്നെ വിള തിന്നാലോ… സൈബര്‍ പോലീസിന്റെ സെമിനാര്‍ ആങ്കര്‍ ചെയ്യാനെത്തിയ അവതാരകയെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കയറിപ്പിടിച്ചു. അതും പട്ടാപ്പകല്‍. കൊല്ലത്ത് നടന്ന പോലീസുകാരുടെ രാജ്യാന്തര സെമിനാറിടെയാണ് സംഭവം. ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം പങ്കെടുത്ത സമ്മേളനത്തിനിടെയാണ് കേളേജ് വിദ്യാര്‍ത്ഥിനിയായ അവതാരകയെ പോലെവെസ് ഉദ്യോഗസ്ഥൻ കയറിപ്പിടിച്ചത്. അവതാരക വരാന്തയിലൂടെ പോകുമ്പോള്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കയറിപ്പിടിച്ചു. കുതറിയോടിയ അവതാരക പരാതിയുമായെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കയറിപ്പിടിച്ച ഉദ്യോഗസ്ഥന്റൈ റാങ്ക് ഒന്നും നോക്കിയില്ല, അപ്പോഴെ പരിപാടിയില്‍ നിന്ന് ഇറക്കിവിട്ടു.
കൊല്ലത്ത് നടന്ന സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിന്റെ അവതാരകയെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കയറിപ്പിടിച്ചത്. വിദേശ പോലീസ് ഉദ്യോഗസ്ഥര്‍ വരെ പങ്കെടുത്ത സമ്മേളനത്തിനിടെയാണ് അവതാരകയെ കയറിപ്പിടിച്ചത്.
ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സമ്മേളനത്തെ പ്രശംസിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ കത്ത് വായിച്ച് കൊണ്ടിരിക്കവെയാണ് സംഭവം. കുതറി ഓടിയ അവതാരക പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പില്‍ പി പ്രകാശിനോട് പരാതി പറയുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പോലീസുദ്യോഗസ്ഥര്‍ക്കിടയില്‍ കേരള പോലീസിന്റെ മാനം കെടുത്തിയ ഉദ്യോഗസ്ഥന്‍ മലയാളിയാണ്. സംഭവമറിഞ്ഞ് വിദേശ പ്രതിനിധികള്‍ സ്തബ്ധരായി. അസിസ്റ്റന്റ് കമ്മീഷ്ണര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയത്.
സ്ത്രീകളടക്കമുള്ളവരുടെ സൈബര്‍ പരാതികള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥനാണത്രേ ഇയാള്‍. അവതാരക പരാതി നല്‍കുന്നതിന് മുമ്പേ സംഭവം ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിഞ്ഞു. എസിപിക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഐജി മനോജ് എബ്രഹാമിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസിപിയെ സസ്പന്റ് ചെയ്യണമെന്നാണ് മനോജ് എബ്രഹാമിന്റെ നിലപാട് എന്നറിയുന്നു.
വൈപ്പിനിൽ അച്ഛന്റെയും സഹോദരന്റെയും നിരന്തര ബലാൽസംഗത്തിനിരയായ പത്താം ക്ലാസുകാരി തുറന്നു പറയുന്നു
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: