HomeAround KeralaAlappuzhaവീടിന്റെ മുകൾ നിലയിൽ അത്യാധുനിക സൗകര്യങ്ങൾ ഒരീച്ചപോലുമറിയാതെ വീട്ടിൽ ചാരായം വാറ്റിയത് സ്കൂൾ ടീച്ചർ...

വീടിന്റെ മുകൾ നിലയിൽ അത്യാധുനിക സൗകര്യങ്ങൾ ഒരീച്ചപോലുമറിയാതെ വീട്ടിൽ ചാരായം വാറ്റിയത് സ്കൂൾ ടീച്ചർ ! അനിത എന്ന അധ്യാപിക വാറ്റുകാരിയാതിങ്ങനെ !

അത്യാധുനിക സൗകര്യങ്ങളോടെ വീട്ടില്‍ ചാരായം വാറ്റിയ അധ്യാപികയെയും സഹായിയെയും എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ അറസ്‌റ്റു ചെയ്‌തു. ചിങ്ങോലി കിഴക്ക്‌ കവിതാഭവനം(അരീക്കത്തറ) രജീഷ്‌കുമാര്‍(39), കായംകുളം ഗവ.എല്‍.പി സ്‌കൂള്‍ അധ്യാപിക മാധവത്തില്‍ അനിത(41) എന്നിവരെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. അനിതയുടെ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ മറ്റാരുടേയും ശ്രദ്ധയിൽ പെടാതെ ചാരായം വാറ്റുന്നതിനുള്ള മുഴുവൻ സജീകരണങ്ങളും ഒരുക്കിയിരുന്നു. വാറ്റുമ്പോഴുണ്ടാകുന്ന പുക പോകുന്നതിനും, വാറ്റിയതിനു ശേഷം അവശേഷിക്കുന്ന അവശിഷ്ടം പോകുന്നതിനും പ്രത്യേക സജീകരണങ്ങളാണ് ഒരുക്കിയിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ശീതീകരണത്തിന്‌ ഉപയോഗിക്കുന്ന നൂതന സംവിധാനമുള്‍പ്പെടെ ഇവിടെ സജ്‌ജീകരിച്ചിരുന്നു.

 

 

 

ചിങ്ങോലിയില്‍ എക്‌സൈസ്‌ നടത്തിയ റെയ്‌ഡില്‍ 500 ലിറ്റര്‍ കോടയും 22 ലിറ്റര്‍ വാറ്റുചാരായവും പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്ന്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ സി.ഐ: കെ.ആര്‍.ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ്‌ രജീഷ്‌കുമാര്‍ പിടിയിലായത്‌. ഇന്നലെ രാവിലെ ഒന്‍പതരയോടെ ബുള്ളറ്റില്‍ കന്നാസിലാക്കി ബിഗ്‌ഷോപ്പറില്‍ ഒളിപ്പിച്ച 10 ലിറ്റര്‍ ചാരായവുമായാണ്‌ ഇയാള്‍ പിടിയിലാകുന്നത്‌. ഇയാളെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ്‌ അനിതയുടെ വീട്ടില്‍ പരിശോധന നടത്തിയത്‌.

 

 

 

ഇവിടെ നിന്നും 35 ലിറ്ററിന്റെ കന്നാസില്‍ സൂക്ഷിച്ചിരുന്ന 12 ലിറ്റര്‍ ചാരായവും വലിയ ബക്കറ്റുകളിലും കന്നാസിലുമായി സൂക്ഷിച്ചിരുന്ന 500 ലിറ്റര്‍ കോടയും പിടികൂടി. ഇല്ലിച്ചട്ടി, കലം, ചരുവം, ഗ്യാസ്‌ സിലിണ്ടര്‍ തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തു. അനിതയുടെ ഭര്‍ത്താവ്‌ സൈനികനാണ്‌. പിടിയിലായ രജീഷ്‌കുമാര്‍ കുടുംബസുഹൃത്താണ്‌. ഇയാള്‍ അബ്‌കാരി കേസുള്‍പ്പെടെ നിരവധിക്കേസില്‍ പ്രതിയാണെന്ന്‌ എക്‌സൈസ്‌ പറഞ്ഞു.

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

അമേരിക്കയിൽ വിദേശികളെ ജോലിക്ക് നിയമിക്കാന്‍ അനുവദിക്കില്ല; ട്രംപ്; അമേരിക്കൻ മലയാളികൾക്ക് ഭീഷണി !

ജയലളിതയുടെ മുഖത്തെ ആ നാലുപാടുകൾ എന്ത് ? കൊലപ്പെടുത്തിയെന്ന വാർത്ത പുതിയ വഴിത്തിരിവിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments