ഹമാസിനെതിരായ പോരാട്ടം ഇനിയും മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്ന് ഇസ്രായേല്‍ സൈനിക മേധാവി ഹെര്‍സി ഹലേവി. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുക എന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും, ലക്ഷ്യം നേടാൻ പൊരുതി മുന്നേറണ്ടതുണ്ടെന്നും ഹലേവി പറയുന്നു. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഹലേവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ” ഈ പോരാട്ടം മാസങ്ങളോളം നീണ്ടുനിന്നേക്കാം. ഇതുവരെയുള്ള നേട്ടങ്ങള്‍ ഏറെ നാളത്തേക്ക് നില്ക്കണമെങ്കില് വ്യത്യസ്തമായ രീതികള്‍ അവലംബിക്കേണ്ടതായി വരും. ഹമാസ് ഒരു ഭീകര സംഘടനയാണ്. അവരെ തകര്‍ക്കണമെങ്കില്‍ അവിടെ കുറുക്കുവഴികള്‍ ഒന്നുമില്ല. അമാനുഷികമായ രീതികളിലൂടെ നമുക്ക് പരിഹാരം കണ്ടെത്താനും കഴിയില്ല. ഇനിയും ഒരാഴ്ചയോ മാസമോ എടുത്തായാലും ലക്ഷ്യം നേടുക എന്നത് മാത്രമാണ് പ്രധാനം. നീണ്ട പോരാട്ടം ആയിരിക്കുമെന്ന് ആദ്യമേ തന്നെ പറഞ്ഞതിന് പിന്നിലെ കാരണവും അതാണ്. ദൂരെയുള്ള ലക്ഷ്യം സ്ഥാപിച്ചതിന് കാരണം ഒന്ന് മാത്രമാണ്, ആ ലക്ഷ്യത്തിലെത്താൻ ഞങ്ങള്‍ക്ക് സാധിക്കുമെന്ന ഉറപ്പ്. ഹെര്‍സി ഹലേവി പറഞ്ഞു.
ഹമാസിനെതിരായ പോരാട്ടം മാസങ്ങളോളം നീണ്ടു പോയേക്കാം, എങ്കിലും അത് നേടിയിരിക്കും; ഇസ്രായേല്‍ സൈനിക മേധാവി
RELATED ARTICLES