സംസ്ഥാനത്ത് 10,801 പേര് ബുധനാഴ്ച വിരമിക്കും. ഒരുമാസം വിരമിക്കുന്നവരുടെ എണ്ണത്തില്‍ ഇത് റെക്കോഡാണ്. ഒരുമാസം 9270 പേര് വിരമിച്ചതാണ് മുമ്ബുള്ള വലിയ കണക്ക്. സ്കൂള്‍ പ്രവേശനത്തിന് ജനനതീയതി ക്രമപ്പെടുത്തിയിരുന്ന പഴയ രീതിയാണ് വര്ഷാദ്യമാസങ്ങളില് വിരമിക്കുന്നവരുടെ എണ്ണം വര്‍ധിക്കാൻ കാരണമെന്നാണ് വിലയിരുത്തല്‍. 1970കള്‍ക്കുശേഷം ഈ പ്രവണത മാറി, യഥാര്‍ഥ ജനന തീയതിതന്നെ രേഖപ്പെടുത്താൻ തുടങ്ങിയതിനാല്‍ മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ഒരേമാസത്തിലെ കൂട്ടവിരമിക്കല്‍ പ്രവണതയ്ക്കുള്ള സാധ്യത കുറവാണ്. ഇത്തവണ സ്പെഷ്യല്‍ സെക്രട്ടറിമുതല്‍ കണ്ടിൻജന്റ് ജീവനക്കാര്‍വരെ ഉള്‍പ്പെടുന്നു. അധ്യാപകരുടെ വിരമിക്കല്‍മൂലം സ്കൂളുകളില്‍ പ്രതിസന്ധിക്കുള്ള സാധ്യതയില്ല. സര്‍ക്കാര്‍ സ്കൂളുകളില്‍ ആവശ്യമായിടത്തെല്ലാം താല്ക്കാലികാടിസ്ഥാനത്തില് അധ്യാപകരെ നിയമിക്കാൻ പ്രധാന അധ്യാപകര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കൃത്യമായി നല്കുന്ന പതിവ് ഇത്തവണയും തുടരും.
സംസ്ഥാനത്ത് ഇന്ന് വിരമിക്കുന്നത് പതിനായിരത്തിലേറെപ്പേർ; വിരമിക്കൽ ആനുകൂല്യങ്ങൾ മുടങ്ങില്ല
RELATED ARTICLES