ആശുപത്രിയിൽ നിന്നും മരുന്ന് മോഷ്ടിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് നഴ്സ് അമിതമായി മരുന്നുകഴിച്ച് ആത്മഹത്യ ചെയ്തു. മാഞ്ചസ്റ്റര്‍ വൈതെന്ഷോ ആശുപത്രിയിലാണ് സംഭവം. ലൈംഗിക പീഢനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന എമിലി മാഡ്ലി എന്ന 29 കാരിയായിരുന്നു ആശുപത്രിയില്‍ നിന്നും മരുന്ന് എടുത്തത്. അടിയന്തര വിഭാഗത്തിലും പ്രമേഹ ശുശ്രൂഷ വിഭാഗത്തിലുമായി ജോലി ചെയ്തിരുന്ന ഇവരെ സഹപ്രവര്‍ത്തകര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്ത് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അവര്‍ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക്കത്തിനേറ്റ തകരാറുകള്‍ മൂലം മരണമടയുകയായിരുന്നു.
മരുന്ന് മോഷ്ടിച്ചെന്ന് ആരോപണം; ലണ്ടനിൽ നേഴ്സ് അമിതമായി മരുന്നുകഴിച്ച് ആത്മഹത്യ ചെയ്തു
RELATED ARTICLES