പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിൽ വ്യാപക പ്രതിഷേധവും അക്രമങ്ങളും. ജാമില മിലിയ സർവകലാശാലയിൽ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ദക്ഷിൺടോളയിൽ നിന്നും 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 24 പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് യുപി എഡിജിപി അശുതോഷ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു.
മോവിലെ പൊലീസ് സ്റ്റേഷൻ അക്രമികൾ അടിച്ചുതകർത്തു. ജില്ലയിലെ ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചു. അക്രമ ബാധിത പ്രദേശങ്ങളിൽ ദ്രുതകർമ്മസേന ഉൾപ്പെടെയുള്ള പൊലീസ് സേനയെ വിന്യസിച്ചതായും എഡിജിപി അറിയിച്ചു.